Friday 16 October 2009

ഹിന്ദുയിസം ഹിന്ദുയിസത്തിനെതിരെ: ബക്കറിനുള്ള മറുപടി 1 :

ശ്രീ എം. എ ബക്കറിന്റെ "ക്രൌഞ്ചപക്ഷികളും വേട്ടക്കാരും : ഹിന്ദുത്വം ഹിന്ദൂയിസത്തിനെതിരെ"
http://aboobakar.blogspot.com/2009/05/blog-post.html എന്ന പോസ്റ്റിനു കൊടുത്ത മറുപടി:

പ്രിയ ശ്രീ ബക്കര്‍,

'ഈ ലേഖനത്തിന്റെ സ്കോപ്പില്‍ നിന്നും പൂര്‍ണ്ണമായും മറയാന്‍' നിവൃത്തിയില്ലാത്തതിനാല്‍ താങ്കളുടെ അനുവാദത്തോടെ ഈ കമന്റ് പോസ്റു ചെയ്യുന്നു.
ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകരെയും താങ്കള്‍ പറയുന്ന ബുദ്ധിജീവികളെയും സാഹിത്യകാരന്‍മാരെയും നയിക്കുന്ന രാഷ്ട്രീയ അജ- വളരെ മുമ്പുതന്നെ മറനീക്കി പുറത്തു വന്നിട്ടുള്ളതും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ്. അത് മറ്റൊന്നുമല്ല , സ്ഥാപിത താല്പര്യങ്ങളുള്ള മാദ്ധ്യമങ്ങള്‍ ഏതൊരു വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചയും രാജ്യാന്തരവിഷയങ്ങളുമായും കൂട്ടിച്ചേര്‍ത്ത് സാമ്രാജ്യത്ത-സിയോണിസ്റ്-സംഘപരിവാര്‍ അച്ചുത-് തുടങ്ങിയ ഏച്ചുകെട്ടലിലേക്കും നയിക്കുന്ന പ്രവൃത്തിയുമാണ്.
ഈയടുത്തു വായിക്കാനിടയായ ഒരു ബ്ലോഗില്‍ കണ്ട വിചിത്രമായൊരു വാദം, സെപ്റ്റംബര്‍ 11- ഇരട്ടഗോപുരങ്ങള്‍ തകര്‍ത്തത് മൊസാദ് ആണെന്ന താണ്. ലക്ഷ്യം അഫ്ഗാനിസ്ഥാന്‍ ആക്രമിക്കാന്‍ അമേരിക്കക്ക് കാരണം ഉണ്ടാക്കിക്കൊടുക്കല്‍ . അപ്പോള്‍ ഭീകരരെഎല്ലാം തിരിച്ച്ചരിഞ്ഞല്ലോ എന്ന ചോദ്യത്തിനുത്തരം അവരെയും പണം കൊടുത്തത് വിലക്കെടുത്തതാണ് എന്നാണു. കൂടാതെ ഹേമന്ത് കാര്‍ക്കറെയെ കൊന്നതും മൊസാദ്! അത് സംഘപരിവാറിനു വേണ്ടി. . ഇപ്പോള്‍ പുതിയൊരു വാദം ഉയര്‍ന്നിട്ടുള്ളത്. മുംബയ് ആക്രമണത്തില്‍ പിടിക്കപ്പെട്ട ഭീകരന്‍ അജ്മല്‍ കസബ്‌ ഹിന്ദു ഭീകരന്‍ ആണെന്നതാണ്. . ഇനി അയാള്‍ ഒരു ഹിന്ദു അല്ല എന്ന് തെളിഞ്ഞാലും പ്രതീക്ഷക്കു വകയു-്. അതിനായി ആറെസ്സെസ്സും ഐ.എസ്.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് മറ്റൊരു അനോണി കണ്ടെത്തുന്നു . ഗോധ്രാ തീവണ്ടി മോഡിയെക്കൊ-ു തീവപ്പിക്കുന്നതും പാര്‍ലമെന്റ് ആക്രമണനാടകം സംഘപരിവാറിനെക്കൊണ്ട് കളിപ്പിക്കുന്നതും എല്ലാം ഇത്തരം അനോണികളുടെ ജോലിയും അത് കുത്തിപ്പൊക്കി ചര്‍ച്ചയാക്കി ഇതാണ് ജനസംസാരം എന്നാക്കിമാറ്റുകയെന്നത് മാദ്ധ്യമഭീകരരുടെ ജോലിയുമാണ്. അതിന് ആധികാരികപരിവേഷം കൊടുക്കാന്‍ കണ്ണാല്‍ - സത്യങ്ങള്‍ക്കുമേല്‍പോലും സ്ക്രിപ്റ്റ് തിരുത്തിയെഴുതുന്നത് പുരോഗമനമാണെന്നത് നമ്മളെ പഠിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന തത്വദീക്ഷയില്ലാത്ത മനുഷ്യാവകാശക്കാരെ അവര്‍ ആശ്രയിക്കുകയും ചെയ്യുന്നു. മേല്‍പറഞ്ഞതു പോലുള്ള അപഹാസ്യമായ ഊഹാപോഹങ്ങളും പ്രചരണങ്ങളുമാണ് ഏറെക്കാലമായി സംഘപരിവാറ്ിനെതിരായും ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ളത്. അവയെയെല്ലാം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നതിന് സംഘപരിവാറിന്റെ ഭാഗത്തുനിന്നുള്ള ഒരു വിശദീകരണം ആവശ്യമില്ല തന്നെ.


"ഇരുപതാം നൂറ്റാ-ിന്റെ തുടക്കത്തില്‍ സവര്‍ക്കര്‍ ഇളക്കിവിട്ട ഭൂതമാണ് ഹിന്ദുദേശീയതാവാദമെന്നും അത് തികച്ചും പുതിയൊരു മതത്തിന്റെ കാല്‍പനിക കവാടങ്ങളാണ് തുറന്നിട്ടതെന്നും ഹിന്ദുത്വം എന്നതിലൂടെ സംഘപരിവാര്‍ ആശിക്കുന്ന മതം പൂര്‍ണ്ണമായും ഹിന്ടുവിസത്ത്തില്‍ നിന്നും ഭിന്നമായ വിദ്വേഷത്തിന്റെ, പഴയകാല അധിനിവേശ മതമാണ്, പ്രതി സ്ഥാനത്ത് ശത്രുവിനെ മാത്രമാണ് മാറ്റിയതെന്നും " താങ്കള്‍ പറയുന്നു.
അവര്‍ണ്ണനെ പൂജാരിയാക്കി ഉയര്‍ത്തിയ പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍. അദ്ദേഹത്തിന്റെ ഹിന്ദു നാഷണലിസം ഇനിയും ഇവിടെ വരാന്‍ പോകുന്ന ഏതു മതമോ സംസ്കാരമോ അനുസരിച്ചു ജീവിക്കാന്‍ പോകുന്ന ഒരു സമൂഹത്തിനു പോലും അംഗീകരിക്കാന്‍ കഴിയത്തക്കവണ്ണം വിശാലവുമാണ്. അതു പറയുന്നതുപോലെ തന്നെ മനസ്സിലാക്കണം എന്നു മാത്രം. പ്രസിദ്ധീകരണത്തിനു മുമ്പ് നിരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ 1857-ലെ ഇന്‍ഡ്യന്‍ സ്വാതന്ത്യ്രസമരം എന്ന പുസ്തകത്തില്‍ , പ്രിയ ബക്കര്‍, ആ ദേശീയ സ്വാതന്ത്യ്രസമരത്തില്‍ മുസ്ളീങ്ങള്‍ വഹിച്ച പങ്കിനെ എത്ര തുറന്ന മനസ്സോടെയാണ് എത്ര വലിയ സ്ഥാനം കൊടുത്താണ് സവര്‍ക്കര്‍ ആദ്യാന്തം അവതരിപ്പിച്ചിരിക്കുന്നത്. അന്നു ഒരുമിച്ചുനിന്നു പൊരുതിയ ഹിന്ദു-മുസ്ളീങ്ങളുടെ പരസ്പര വിശ്വാസം ഇന്ന് ഇല്ല തോന്നിപ്പോകാരുണ്ട്. അതിന്റെ കാരണക്കാര്‍ മുസ്ളീം ജനതയെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിറുത്തി പ്രീണിപ്പിച്ച് വോട്ടു ബാങ്ക് സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാര്‍ മാത്രമാണ്. സ്പര്‍ദ്ധ എവിടെയെങ്കിലും കാണാന്‍ കഴിഞ്ഞാല്‍ അതിന്റെ കാരണക്കാര്‍ അവരാണ്.
ഹിന്ദുമതം പ്രാകൃതമാണെന്നു പറഞ്ഞ താങ്കള്‍ തന്നെ (ഇങ്ങനെ നൂറുവട്ടം പറഞ്ഞാലും ഒരു ഹിന്ദുവിന്റെയും ചോര തിളക്കാന്‍ പോകുന്നില്ല .) അതില്‍ നിന്നും പൂര്‍ണ്ണമായി ഭിന്നമെന്നു താങ്കള്‍ തന്നെ പറയുന്ന സംഘപരിവാറിന്റെ ഹിന്ദുത്വത്തെ ഭയപ്പെടുന്നതെന്തിന്? ശരി. ഞാനും പറയാം. ചാതുര്‍വര്‍ണ്യത്തിന്റെ ദുരുപയോഗം മൂലമു-ായ ജാതീയത, ബ്രാഹ്മണ മേധാവിത്വം തുടങ്ങിയ അനാചാരങ്ങള്‍ ഹിന്ദുജനതയില്‍ ഉണ്ടായിരുന്നു. അവയെ പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്നത് രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ലക്ഷ്യമാണെന്നത് ശ്രീ ബക്കര്‍ തുറന്ന മനസ്സോടെ മനസ്സിലാക്കേന്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ ജന്‍മം കൊണ്ടല്ല , കര്‍മ്മത്തില്‍കൂടിയാണ് ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഒക്കെയാകുന്നതെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം മനുസ്മൃതി തന്നെ വ്യക്തമാക്കുന്നതു മറച്ചുവയ്ക്കാനുള്ള ശ്രമമാണ് പലരും നടത്തുന്നത്.


നിര്‍വചിക്കാനും വിവേചിച്ചെടുക്കാനും അത്യന്തം ദുഷ്കരവും സങ്കീര്‍ണ്ണവുമായ ദര്‍ശനങ്ങളുടെയും വേദവേദാന്തങ്ങളുടെയും, സ്മൃതിശ്രുതികളുടെയും, തന്ത്രങ്ങളും, പുരാണങ്ങളും, ഇതിഹാസങ്ങളും ചേര്‍ന്ന ഒരു ബഹുവര്‍ണ്ണമഹാപ്രപന്ച്ചം .
ആധുനികകാലത്തും പാശ്ചാത്യര്‍ ഭാരതീയ പാരമ്പര്യത്തെ അത്യത്ഭുതത്തോടെയും ആദരവോടെയും പഠനവിഷയമാക്കുമ്പോള്‍ ഇവിടെ ഒരു ചുക്കുമുണ്ടായിരുന്നില്ല ഇപ്പോഴും ഇല്ല എന്ന് ലോകം മുഴുവന്‍ വിളിച്ചുപറഞ്ഞു നടക്കാന്‍ മീരാനന്ദയെപ്പോലുള്ളവര്‍ പെടാപ്പാടു പെടുന്നു. . ഹിന്ദു നാഷണലിസം ശാസ്ത്രത്തിന് അപകടമു-ാക്കും എന്നതാണ് അവരുടെ മറ്റൊരു കണ്ടെത്തല്‍. ലോകമെങ്ങു വളര്‍ന്നു വികസിച്ച ഏതു ശാസ്ത്രശാഖയെയും അതിന്റെ ശൈശവദശയില്‍ വളര്‍ത്തിയെടുത്ത നാടാണ് ഭാരതം. പ്രാചീനമായ അറിവുകള്‍ മറ്റു പലയിടത്തും നശിപ്പിച്ചു കളഞ്ഞിട്ടും ഇവിടെ മാത്രമേ അതു സംരക്ഷിക്കപ്പെട്ടുള്ളൂ.


എന്താണ് ബക്കര്‍ ഈ ആര്യനും അനാര്യനും? ആര്യാധിനിവേശ സിദ്ധാന്തത്തെ സംഘപരിവാര്‍ തള്ളിക്കളയുന്നുണ്ട് എന്നു താങ്കള്‍ക്കറിയാം. അതേസമയം. ആര്യന്‍മാര്‍ പ്രപഞ്ചാരംഭം മുതലേ ഇവിടെത്തന്നെ യുള്ളവരായിരുന്നു എന്നവര്‍ വാദിക്കുന്നതായി താങ്കള്‍ പറയുന്നു. . എന്നാല്‍ ആര്യന്‍മാര്‍ എന്നൊരു ജനവര്‍ഗ്ഗം ഉണ്ടായിരുന്നില്ല എന്നാണവര്‍ പറയുന്നത് . താഴെയുള്ളവ അതിനു ആധാരമാണ്.
Om Indram vardhanto apturah krinvanto vishwamaryam. Apaghnanto aravnah (Rigveda - 9/63/5) Meaning, the humans must enhance the ‘Indra’ i.e. the soul, the prosperity and the good deeds, removing their attitudes of misery and the evils. This not only helps us improve our own lives but also helps us contribute towards the betterment of others. This was the main reason why Maharshi Dayananda Saraswati declared "Krinvanto Vishwamaryam" as the motto for Arya Samaj. Here, the word "Arya" does not refer to any particular ‘race’, ‘cast’ or ‘creed’; rather, it means a virtuous person. As it has been said: Kartavyamacharn Karma, Akratvyamanacharan. Vishthti Prakritachare yeh sa Arya smriteh (Vasishti Smritih) Meaning, a person who does only praiseworthy acts, holds the traditions in high regard and upholds them, does not adopt harmful habits and actions, but instead gets rid of such, and is, by his or her nature, a caring person, is alone called Arya

ഇനി പറയുക. ഏത് ആര്യന്‍മാരെയാണ് സംഘബുദ്ധിജീവികള്‍ വിശിഷ്ഠരായി അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായി കാണുന്നത്? ഏതു ദ്രാവിഡരെയാണ് കീഴാളരായി കാണുന്നത്? (അറബിക്ക് അനറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ പ്രാമാണ്യമില്ല, കാര്യത്തിലല്ലാതെ എന്ന ഖുര്‍-ആന്‍ വചനം ഇവിടെ സ്മരണീയമാണ്.) സൌഭൂതി , കദം, യൌധേയ രാജ്യങ്ങള്‍, മഗധം, ഹസ്തിനപുരം, തക്ഷശില എന്നൊക്കെ പോലെ ഒരു രാജ്യം മാത്രമായിരുന്നിരിക്കണം ദ്രാവിഡം. അല്ലെങ്കില്‍ പില്‍ക്കാലത്ത് പേരു മാറിയതാകാം.
"സമാജുകളുടെ ഇന്റലക്ച്വല്‍ പ്രവര്‍ത്തനത്തനത്തിനു വിപരീതമായി സംഘം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹിസ്റീരിയയിലൂടെയുള്ള അടിമപ്പെടുത്തല്‍. "
ഇങ്ങനെ ഒരടിമപ്പെടുത്തലിന് ബൌദ്ധീക വ്യായാമം ആവശ്യമില്ല . വിധിവിശ്വാസത്തില്‍ തളച്ചിടപ്പെട്ട വിശ്വാസികളെ അനുഗ്രഹവര്‍ഷങ്ങളിലൂടെയും ആധുനികസങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ശബ്ദവിന്യാസങ്ങളിലൂടെയും ഒരു പ്രത്യേകലോകത്തെത്തിച്ച് മനക്കോട്ട കെട്ടിയിരിക്കാന്‍ സംഘം പഠിപ്പിക്കുന്നില്ല . രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനുവേണ്ടി എന്താണോ അവര്‍ പുതിയ തലമുറക്ക് കാണിച്ചുകൊടുക്കുന്നത് എന്നത് സ്വയം കണ്ടേമനസ്സിലാക്കാന്‍ കഴിയൂ. അരെങ്കിലും പറയുന്നതു കേട്ടാല്‍ പോരാ...ഇതു പറയുമ്പോള്‍ തീര്‍ച്ചയായും മാലേഗാവ്, സംഛോത്താ തുടങ്ങിയ ചോദ്യങ്ങള്‍ വരും. അവിടെയൊക്കെ നടന്നത് എന്താണെന്നു അറിയാത്തവരെയോ ചോദ്യം കേട്ടില്ലെന്നു നടിച്ച് കണ്ണടച്ച് ഇരുട്ടാക്കുന്നവരെയോ ഈ ലേഖനത്തിന്റെ തുടക്കത്ത്തില്‍ പറഞ്ഞതുപോലെയുള്ള സ്ക്രിപ്റ്റുകള്‍ ഉണ്ടാക്കുന്നവരെയോ താങ്കള്‍ക്ക് സംഘത്തില്‍ കാണാന്‍ കഴിയില്ല.

ശ്രീരാമനെ ദൈവമായി കാണുന്നവര്‍ പോലും അദ്ദേഹത്തിന്റെ മാനുഷികമായ പരാജയങ്ങളെക്കുറിച്ചും അറിവുള്ളവര്‍ തന്നെയാണ്. (സീത പരിശുദ്ധയാണെന്നു പൂര്‍ണ്ണബോധ്യമു-ായിരുന്നിട്ടും ജനഹിതം മാനിച്ച് അവരെ ഉപേക്ഷിച്ചത്) രാവണന്റെ നല്ല വശങ്ങളെക്കുറിച്ചും താങ്കള്‍ക്ക് ധാരാളം വായിക്കാന്‍ കഴിയും ക്ഷാത്രജാതനായ ശ്രീരാമന്‍ ക്ഷത്രിയധര്‍മ്മം നിര്‍വഹിച്ചിരുന്നതിനാല്‍ ക്ഷത്രിയന്‍ തന്നെയായിരുന്നു . ബ്രാഹ്മണനായി ജനിച്ച രാവണന്‍ ക്ഷത്രിയധര്‍മ്മം സ്വീകരിക്കുകയും (അതായത് രാജ്യം ഭരിച്ചത്) രാക്ഷസീയ കൃത്യങ്ങള്‍ ചെയ്തതിനാള്‍ രാക്ഷസന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു. മ്ളേച്ഛര്‍ എന്നു വിളിക്കപ്പെട്ടിരുന്ന ത് മാംസം ഭക്ഷിക്കുന്ന ദേശക്കാരെയാണ്. കര്‍മ്മത്തെയും മോക്ഷത്തെയും കുറിച്ചുള്ള പാഠഭാഗങ്ങളിലുടെയും നമ്മള്‍ സഞ്ചരിക്കെണ്ടതുണ്ട്.


സംസ്കൃതവും തമിഴും തമ്മിലുള്ള സാമ്യങ്ങള്‍ ഇല്ലാതാക്കുന്നതിനുവേണ്ടി തമിഴിലെ സംസ്കൃതപദങ്ങള്‍ പിഴുതെറിയുകയും വടക്കെ ഇന്‍ഡ്യാക്കാരോട് വിദ്വേഷം പുലര്‍ത്താന്‍ പഠിപ്പിക്കുകയും ചെയ്തു പെരിയാര്‍. ദ്രാവിഡദേശം സ്വപ്നം കന്ടിര്ന്ന പെരിയാര്‍ ഇന്‍ഡ്യവിട്ടുപോകരുതെന്നു വിക്ടോറിയാ രാജ്ഞിയോട് അപേക്ഷിക്കുക പോലും ചെയ്തു. ഹിന്ദുമത്തോടുള്ള വിരോധം കൊ-് കൃസ്ത്യാനിറ്റിയിലേക്കുള്ള മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയും ബ്രിട്ടീഷുകാരോട് കൂറുപുലര്‍ത്തി. എപ്പോള്‍ വേണമെങ്കിലും വീ-ും പൊട്ടിമുളക്കാവുന്ന ദ്രാവിഡദേശവാദത്തിന്റെ വിത്ത് വളക്കൂറുള്ളമണ്ണിÂ കുഴിച്ചിട്ടാണ് പെരിയാര്‍ പോയത്. പട്ടം കൊടുക്കുന്നതിനുമുമ്പ് അല്്പമൊന്നു ചിന്തിക്കണേ സഹോദരാ.
യുധിഷ്ഠിരന്‍ മുതല്‍ യശ്പാല്‍ വരെ എന്നല്ല മനുവോ ശയ്യാതിയോ തുര്‍വ്വസുവോ (ഹസ്തിനപുരിയിലെ രാജാവായിരുന്ന യയാതിയുടെ നാലാമത്തെ പുത്രന്‍- അവനില്‍ നിന്നും യവനന്മാരുണ്ടായി) മുതല്‍ വേണാട്ടരചന്‍മാര്‍ വരെ ഭരിച്ച ആര്യാവര്‍ത്തത്തില്‍ ഗസ്നിയോ ബാബറോ ഔറംഗസീബോ ടിപ്പുവോ ആരുവന്നു ഭരിക്കുന്നതിനും ഒരു കുഴപ്പവുമില്ല. പക്ഷെ അവരില്‍ പലരും ചെയ്ത കൊള്ളകളും മതപീഡകളുമാണ് അനേകം തലമുറകളുടെ അഭിമാനവും ജീവനും സംസ്കാരവും എല്ലാം ചവിട്ടി മെതിച്ചത്. എന്നിട്ടും ആ മഹദ്സംസ്കാരം ഇന്നും അങ്ങനെ തന്നെ നില നില്ക്കുന്നു. . ഏതെങ്കിലും കാലത്ത് നിലനിന്നിരുന്ന സത്യപ്രകാശിലെയോ ശാങ്കര സ്മൃതിയിലെയോ വിധികള്‍ കുത്തിപ്പൊക്കിയാല്‍ ഇന്നു നിലനില്‍ക്കാത്ത അവയുടെ പേരില്‍ , ഏതൊരു അസമത്വം തുടച്ചുമാറ്റാന്‍ പ്രയത്നിക്കുന്ന പ്രസ്ഥാനങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ സാധിക്കില്ല.

സ്നേഹപൂര്‍വ്വം,

റാവുത്തര്‍.

No comments:

Post a Comment