Monday, 13 April 2009

മീരയുടെ ക്രൌഞ്ചപ്പക്ഷികള്‍

പ്രണയം അനശ്വരമാണ്. അതിനു അതിര്‍ വരമ്പുകള്‍ ഇല്ലാത്തതും ഈ ഭൂമിയില്‍ ഏതൊരു മനുഷ്യനും അവകാശപ്പെട്ടതുമാണ്. പ്രണയത്തെ തകര്‍ക്കാനാവില്ല. മരണം പോലും അതിനു മുന്നില്‍ അടിയറവു പറഞ്ഞിട്ടേ ഉള്ളൂ.

ഈ പോസ്റ്റ് പ്രണയത്തെ കുറിച്ചല്ല. ഏതൊരു വിഷയത്തെയും സ്വന്തം അജന്‍ഡക്ക് ഉപോല്‍ബലകമാകും വണ്ണം വളച്ചൊടിക്കാനും വ്യാഖ്യാനിക്കനുമുള്ള ചില എഴുത്തുകാരുടെ പ്രാവീണ്യത്തെക്കുറിച്ചാണ്

2009 മാര്‍ച്ച് ഒന്നിന് 'ദ ഹിന്ദു' വില്‍ പ്രസിദ്ധീകരിച്ച ' Witness to a kidnaping ' എന്ന ലേഖനത്തെയും അതിന്റെ ഉദ്ദേശ്യശുദ്ധിയേയും കുറിച്ച് ഉയര്‍ത്തുന്ന സംശയങ്ങള്‍ ആണ്. ന്യു ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്‍സ്ടിട്യൂറ്റ് ഓഫ് അഡ്വാന്‍സ് സ്റ്ടീസില്‍ ഫെല്ലോയും അറിയപ്പെടുന്ന എഴുത്തുകാരിയും ആയ ശ്രീമതി മീരാ നന്ദ ആണ് ലേഖിക. അവര്‍ നേരിട്ട് കണ്ട ഒരു തട്ടികൊണ്ട്‌ പോകല്‍ സംഭവവും ലേഖികയുടെ ഇടപെടലും അതെ തുടര്‍ന്ന്‍ അവരുടെ ചില കണ്ടെത്തലുകളും.

link: http://www.hindu.com/mag/2009/03/01/stories/2009030150010100.htm



കഥ ചുരുക്കത്തില്‍ ഇങ്ങനെ :

ചണ്ടീഗര്‍ ഹൈക്കോടതിക്കടുത്ത് കൂടി നടന്നു പോകുകയായിരുന്ന മീരാനന്ദയുടെ കണ്മുന്നില്‍നിന്നും ഇരുപതു വയസ്സോളം പ്രായം വരുന്ന ഒരു പെണ്‍കുട്ടിയെ വാനില്‍ വന്ന ഏതാനും പേര്‍ തട്ടികൊണ്ട്‌ പോകുന്നു. വാഹനത്തിന്റെ നമ്പര്‍ പോലും പകര്‍ത്തിയെടുക്കാന്‍ കഴിയാത്ത ഇച്ഛാഭംഗത്തില്‍ അവര്‍ നില്‍ക്കുമ്പോള്‍ മറ്റാളുകളും ഓടിക്കൂടി . താഴെ വീണുപോയ ആ കുട്ടിയുടെ ബാഗുമായി പോലീസ് സ്റ്റേഷനില്‍ പോകാന്‍ തുടങ്ങി. ഉടനെ ഒരു സിഖ് വൃദ്ധന്‍ അവിടെ എത്തിച്ചേരുകയും ഇപ്രകാരം പറയുകയും ചെയ്തു.

" നിങ്ങള്‍ ഭയപ്പെടണ്ട. അത് ഒരു കുടുംബ കാര്യമാണ്. ഞാന്‍ അവളുടെ പിതാവാണ്. അവളെ പിടിച്ചു കൊണ്ട് പോയവര്‍ അവളുടെ സ്വന്തം സഹോദരന്മാരും. ഞങ്ങളുടെ വീട്ടിലേക്കു തന്നെയാണ് കൊണ്ട് പോയത്."

"നിങ്ങള്‍ ഒരു അച്ഛനാണോ? ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയോട് പെരുമാറേണ്ടത്?" എന്ന മീരയുടെ ചോദ്യത്തിന് അയാള്‍ മറുപടി നല്‍കി . തന്റെ മകള്‍ ഒരു മിടുക്കിയായ എങ്ങിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാനെന്നും എന്നാല്‍ ഏതാനും നാളുകളായി ഒരു മുസ്ലീം യുവാവുമായി ( ഇത് കേട്ട പാടെ മീരയുടെ പൌരബോധം ഉണര്‍ന്നു ) അവള്‍ പ്രണയത്ത്തിലാകുകയും പ്രശ്നങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അയാള്‍ തന്റെ മകളുടെ ഭാവി നശിപ്പിക്കുമെന്നും അയാളുമായുള്ള ബന്ധം ഒരിക്കലും അന്ഗീകരിക്കില്ലെന്നും അതിനു പ്രതികാരമായി ഇരുവരും ചേര്‍ന്ന് വീട്ടുകാര്‍ക്കെതിരെ എന്തോ പരാതി കൊടുക്കാനിരിക്കുന്നതിനെക്കുരിച്ച് സൂചന ലഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ കുട്ടിയെ ബലം പ്രയോഗിച്ചു തന്നെ പിടിച്ചു കൊണ്ടുപോയതാണെന്നും അയാള്‍ പറഞ്ഞു.

വിശദീകരണം കേട്ടവരില്‍ ഭൂരിഭാഗം പേരും ഒന്ന് തണുത്തു. എന്നാല്‍ പരാതി കൊടുക്കാനായി നാലഞ്ചുപേര്‍ ലേഖികയോട് സഹകരിച്ചു. അവര്‍ അയാളെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി കൊടുക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരോട് സംഭവം വിശദീകരിക്കുമ്പോഴും 'ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല' എന്ന് വൃദ്ധന്‍ പറയുന്നുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയി എന്നും സ്വന്തം ജീവിത പന്കാളിയെ തെരഞ്ഞെടുക്കാന്‍ അവള്‍ക്കു പൂര്‍ണമായ അവകാശമുണ്ടെന്നും എല്ലാം ലേഖിക സമര്‍ത്ഥിച്ചെന്കിലും വൃദ്ധന്റെ വിശദീകരണത്തോടാണ് പോലീസുകാര്‍ അനുഭാവം കാണിച്ചത്.
അവര്‍ ലേഖികയോട് ചോദിച്ചു.
" മാഡം. ഒന്നാലോചിച്ചാല്‍ ശരിയല്ലേ? ഈ മനുഷ്യന് എങ്ങനെയാണ് തനിക്കു ഇഷ്ടമല്ലാത്ത ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ കഴിയുക. നിങ്ങളുടെ മകളുടെ കാര്യതിലാനെന്കില്‍ നിങ്ങള്ക്ക് അപ്രകാരം ചെയ്യാന്‍ കഴിയുമോ? " ( പോലീസുകാര്‍ എന്നല്ല ആരും അങ്ങനെയൊന്നും ചോദിക്കരുത്. പാതകം!!)

ഇവിടെ മീര നന്ദ ഇങ്ങനെ പരിതപിക്കുന്നു. -It was self-evident to these guardians of law and order that respectable women from Sikh and Hindu families should not marry Muslim men. In their eyes, the old man did the right thing by having his own daughter kidnapped.-

ഈ പോലീസ്കാരില്‍ നിന്നും നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയ ലേഖിക സീനിയര്‍ ഓഫീസറെ കാണണം എന്നാവശ്യപ്പെട്ടു. ഇതിനിടെ പരാതിക്കാര്‍ രണ്ടായി ചുരുങ്ങിയിരുന്നു. ലേഖികയും മറ്റൊരു യുവാവും. നടപടിയെടുത്തില്ലെന്കില്‍ മാധ്യമ ശക്തി ഉപയോഗിക്കും എന്ന് ഓഫീസരെ ഭീഷണിപ്പെടുത്തുകയും (I threatened to get the media involved if the police did not make all efforts), അദ്ദെഹത്തിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മീര അവിടം വിടുകയും ചെയ്തു.

ഏതായാലും അന്ന് തന്നെ ഓഫീസര്‍ പെണ്‍കുട്ടിയെ നേരില്‍ കാണുകയും അവളുടെ സുരക്ഷ ബോധ്യപ്പെടുകയും ലേഖികയെ ഫോണില്‍ വിളിക്കുകയും പെണ്‍കുട്ടിക്ക് ലേഖികയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, എന്ന് മീര തന്നെ പറയുന്നു. by force എന്നോ mandatory എന്നോ അല്ല ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് ലേഖിക മാംഗ്ലൂര്‍ പബ്ബ് ആക്രമണം, ഹോണര്‍ കില്ലിംഗ്, , വ്യക്തി സ്വാതന്ത്ര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നു പോകുന്നു. ഇതില്‍ ഏറ്റവും പ്രധാനം കല്‍കത്തയില്‍ ഹിന്ദു പെണ്‍കുട്ടിയെ വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിക്കുകയും അതെ കാരണത്താല്‍ ദാരുണമായി വധിക്കപ്പെട്ട റിസ്വാനുല്‍ രഹ്മാന്റെ കുടുംബാങ്ങങ്ങളുടെ വിലാപരംഗം (ഫോട്ടോ) ആണ്. കൂട്ടത്തില്‍ ഇങ്ങനെയും- especially Islam which is so little understood and so aggressively condemned these days.
ഇവിട ഉദ്ദേശ്യം വ്യക്തമാകുന്നു.






മുന്‍ കഥയിലെ നായികയായ സിഖ് പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യമ് പ്രഖ്യാപിച്ചു കൊണ്ട് ( അവളുടെ പുതിയ തീരുമാനത്തോടല്ല, അവള്‍ ഉപേക്ഷിച്ച പ്രണയത്തോട്) ലേഖനം അവസാനിക്കുന്നു.

മീര നന്ദയോട് ഉന്നയിച്ച ചോദ്യങ്ങള്‍ ഇവയാണ്.



1. ഇത് ഒരു മുസ്ലീം യുവാവിനെ പ്രേമിച്ച സിഖ് പെണ്‍കുട്ടിയെ വീടുകാര്‍ തടങ്കലില്‍ ആക്കിയ അനുഭവമാണ് . നേരെ മരിച്ച ഒരു സിഖ് യുവാവിനെയോ ഹിന്ദു യുവാവിനെയോ പ്രേമിച്ച മുസ്ലീം പെണ്‍കുട്ടിക്ക് ഇത് പോലെ സ്വന്തം കുടുംബത്തില്‍ നിന്നുണ്ടാകുന്ന അനുഭവം മീര നന്ദ എഴുതുമോ? അതും പോട്ടെ, ഒരു ഭാഗത്ത് സിഖും മറുഭാഗത്ത് ഹിന്ദുവും ആണെന്കിലോ? ....(ഇല്ല എഴുതില്ല. കാരണം ആ എഴുത്തില്‍ ലാഭം കുറവാണ്.)


2. തന്റെ വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു എന്നും വീട്ടുകാര്‍ നല്ലവണ്ണം തന്നെ നോക്കുന്നവരാനെന്നും ഇനി അവരുടെ ഇഷ്ടതിനെ എന്തിനും ഉള്ളൂ എന്നും (dutifully - കര്‍ത്തവ്യബോധത്തോടെ, അവള്‍ പറഞ്ഞു എന്ന് മീര തന്നെ പറഞ്ഞത് ) പെണ്‍കുട്ടി പറഞ്ഞു. മീര നന്ദ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കുകയും എന്ത് സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്ത് സഹായമാണ് മീര നന്ദ വാഗ്ദാനം ചെയ്തത്?. പഴയ ബന്ധം തുടരാനും സ്വന്തം കുടുംബത്തിന്റെ സംരക്ഷണം വിട്ടെറിഞ്ഞ്‌ ഒളിച്ച്ചോടാനുമുള്ള സഹായമോ? അങ്ങനെ പോയി ചതിക്കുഴിയിലോ ദുരന്തതിലോ പെട്ടുപോയിട്ടുള്ള പെണ്‍കുട്ടികളെ കുറിച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ലേഖികക്ക് അറിയാത്തതാണെന്നു ആരും വിശ്വസിക്കുന്നില്ല.


3. ഈ വിഷയത്തില്‍ ശ്രീ രാംസേനയെയും കൊണ്ട് വരുന്നുണ്ട്. അതില്‍ തെറ്റൊന്നുമില്ല. പക്ഷെ അത് വഴി ഹിന്ദു സംഘടനകള്‍ എല്ലാം ഇത്തരം വ്യക്തി സ്വാതന്ത്ര്യത്തിനു ഒക്കെ എതിരാനെന്നുള്ള, അല്ലെങ്കില്‍ പ്രണയത്തിന്റെ ഘാതകര്‍ ആണെന്നുള്ള ഒരു ഒളിയാക്രമണം തന്നെയല്ലേ നടത്തുന്നത്?

4. (ഇതാണ് പ്രധാന പോയന്റ്) "ഇസ്ലാം വളരെക്കുറച്ച്‌ മനസ്സിലാക്കപ്പെടുകയും (അതായത് തെറ്റിധ്ധരിക്കപ്പെടുകയും ) വല്ലാതെ അപലപിക്കപ്പെടുകയും ചെയ്യുന്നു " എന്ന് മീര നന്ദ പറഞ്ഞതിന്റെ സാംഗത്യം എന്താണ് ? ഒരു പെണ്‍കുട്ടി തങ്ങളെ വിട്ടു തങ്ങള്‍ക്കു ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ഇറങ്ങി പോകുന്നത് മാതാപിതാക്കളും സഹോദരങ്ങളും തടയുന്നത് ഇസ്ലാമിനെതിരായ ആക്രമനമാനെന്നോ ? ഇസ്ലാമിനെതിരായ തെറ്റിദ്ധാരണയാണെന്നോ? ഇല്ലാത്തത് പറഞ്ഞു മുസ്ലീങ്ങളെ വഴിതെറ്റിക്കുന്ന ഈ പ്രവൃതെ എന്തൊരു വങ്കത്തമാണ്. പ്രശസ്ത പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഒരെഴുത്തുകാരി തന്നെയാണോ ഇങ്ങനെ പറയുന്നത്? അങ്ങനെ ഇറങ്ങിപ്പോകുന്ന കുട്ടിയെ അവളുടെ പാട്ടിനു വിട്ടേക്കണം എന്ന് വാദിക്കുന്ന മീര നന്ദ ഇതു രാജ്യത്താണ് ജീവിക്കുന്നത്?


5. ഇത്തരത്തിലുള്ള അബന്ദ്ധങ്ങള്‍ എഴുതിയാല്‍ മാത്രമേ 'ഒരു നല്ല സെക്കുലരിസ്റ്റ്' എന്നാ പേര് നേടിത്തരൂ എന്നാണോ ശ്രീമതി മീരാനന്ദ വിശ്വസിക്കുന്നത്?

6. റിസ്വാനുള്‍ റഹ്മാന്റെ കുടുംബാങ്ങങ്ങള്‍ മനം നൊന്തു കരയുന്ന രംഗം ആരെയും വേദനിപ്പിക്കും. അത് ഇത്തരം കണ്ടെത്തലുകളുടെ കൂടെ ഇവിടെ പുന:പ്രസിദ്ധീകരണം ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നം മുസ്ലീം ജനതയില്‍ അരക്ഷിത ബോധവും പ്രതികാരവുമേ ജനിപ്പിക്കു എന്നുള്ളത് ലേഖികക്ക് അറിയാതെയാണോ?

സമാന സംഭവങ്ങള്‍ എല്ലാ സമുദായങ്ങളില്‍ ഉണ്ടാകുന്നുണ്ട് എന്നിരിക്കെ എന്താണ് ചിലയിടങ്ങളില്‍ മാത്രം ദൃഷ്ടി പതിയുന്നത്? കേരളത്തില്‍ മാത്രം നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കാം. ഇതൊന്നും മീര നന്ദ കാണാന്‍ സാധ്യതയില്ലെന്കിലും സമാന പതിപ്പുകള്‍ ഇവിടെയും ഉണ്ടല്ലോ. ഒറ്റക്കണ്ണ് കൊണ്ട് മാത്രം കാണുന്നവര്‍.

2001 സെപ്തം.18 ന് കാസര്‍ഗോഡ് വിദ്യാനഗര്‍ പടുപടുക്ക സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായിരുന്ന ബാലകൃഷ്ണന്‍ കണ്ണൂരിലെ തയ്യില്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ വിനോദ് എന്നിവര്‍ മുസ്ലീങ്ങളായ അക്രമികളാല്‍ കൊല ചെയ്യപ്പെട്ടത് മുസ്ളീം പെണ്‍കുട്ടികളെ വിവാഹം കഴിച്ചൂ എന്നാ കുറ്റത്തിനാണ് . അറുപതു വര്ഷം മുന്‍പ് തന്നെ അങ്ങാടിപ്പുറത്ത് ഹിന്ദു യുവതിയെ വിവാഹം കഴിക്കുകയും ഹിന്ദുമതത്തില്‍ വിശ്വസിക്കുകയും ചെയ്തു എന്നതിന്റെ പേരില്‍ ഉണ്ണീന്‍ സാഹിബ് എന്നയാളെ ( ഇദ്ദേഹം രാമസിംഹന് എന്നാ പേര് സ്വീകരിച്ചിരുന്നു.) യും ഭാര്യ കമല അന്തര്‍ജനത്തെയും മറ്റു കുടുംബാങ്ങളെയും വെട്ടിക്കൊന്നു കിണറ്റില്‍ തള്ളിയ കഥ കേരളചരിത്രത്തിലെ തീരാക്കളങ്കമായി അവശേഷിക്കുന്നതാണ്.

മലപ്പുറം ജില്ലയിലെ പുത്തൂരിനടുത്തു രാജീവന്‍ എന്ന ഹിന്ദു യുവാവ് റാബിയ എന്ന ഭര്‍ത്താവുപേക്ഷിച്ച മുസ്ളീം പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരില്‍ രണ്ടുപേരെയും താലിബാന്‍ മോഡലില്‍ പരസ്യവിചാരണ ചെയ്ത് 'കുറ്റം' സമ്മതിപ്പിക്കുകയും പട്ടാപ്പകല്‍ തെരുവിലിട്ട് മൃഗീയമായി തല്ലിചതയ്ക്കുകയുമുണ്ടായി. ഈ കൊടുംക്രൂരത കണ്ടിട്ടും മനുഷ്യാവകാശക്കാരും പുരോഗമന കേമന്‍മാരും മൌനം പാലിക്കുകയാണുണ്ടായത്. 2008 ജൂലൈ 9 ന് നിയമപ്രകാരം രജിസ്റ്റര്‍ വിവാഹം ചെയ്ത ഇവര്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും ഇവിടുത്തെ മതേേതരക്കാര്‍ ശ്രദ്ധിച്ചുവോ?

കണ്ണൂരിനടുത്ത് തളിപ്പറമ്പില്‍ സഹപാഠിയായ മുസ്ളീം പെണ്‍കുട്ടിയുമായി സംസാരിച്ചതിന്റെ പേരില്‍ ഒരു ഹിന്ദുയുവാവിനെ പോലീസ് സാന്നിധ്യത്തില്‍ വെച്ചു തന്നെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവം ഉണ്ടായി.


ബാലകൃഷ്ണന്റെയും വിനോദിന്റെയും മുസ്ലീം യുവതികളായ വിധവകളെക്കുറിച്ച് ആരും എഴുതി കണ്ടില്ല. അതെന്താണ് അങ്ങനെ? അവര് അനുഭവിച്ച ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടതുപക്ഷ ഹുമാനിസ്ടുകളോ ഫെമിനിസ്റ്റുകള്‍ക്കോ ഒരു താത്പര്യവുമില്ലേ. ?

അവിടെയാണ് മറ്റൊരു സത്യം വ്യക്തമാകുന്നത്. പ്രണയം, ഒളിച്ചോട്ടം, വീട്ടുകാരുടെ മറ്റു എതിര്‍പ്പുള്ളവരുടെയോ പക വീട്ടല്‍ എന്നീ കാര്യങ്ങളില്‍ ആക്രമിക്കപ്പെടുന്നത് മുസ്ലീം പുരുഷനാണെങ്കില്‍ വാര്‍ത്തയാകുന്നു. സ്ത്രീയാണെങ്കില്‍ വാര്തയാകില്ല . അവിടെയും പുരോഗമന പുണ്യാളന്മാര്‍ക്കും പുണ്യാളത്തികള്‍ക്കും സ്ത്രീ-പുരുഷ വിവേചനം!

ഒരു കണ്ണ് മൂടിക്കെട്ടി ചാപ്പയടിച്ചു പുറത്ത്തിരക്കിയിട്ടുള്ള ഈ 'എഴുത്ത്'കാരുടെ പൊതുവായുള്ള പ്രത്യേകതകള്‍ ആണ് ഇവ. മേല്‍പറഞ്ഞ സംഭവങ്ങള്‍ കേരളത്തില്‍ നടന്നതും ഇവിടത്തെ മനുഷ്യാവകാശ മാലാഖമാര്‍ കാണാതെ പോയതാനെന്കില്‍ വടക്കേ ഇന്ത്യയിലും എത്രയോ ഉണ്ടായിരിക്കുന്നു.
തീര്‍ച്ചയായും പ്രതികരിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലക്ക് പ്രത്യേകിച്ചും ഒരു എഴുത്തുകാരി എന്ന നിലക്ക് മീര ഇങ്ങനെ നേരില്‍ കണ്ട ഒരു സംഭവത്തില്‍ ഇടപെടെണ്ടിയിരിക്കുന്നു. അത് ഒരു വീട്ടിനുള്ളില്‍ നടന്നാലും തെരുവില്‍ നടന്നാലും നിയമപാലകരെ അറിയിക്കേണ്ടതും പരിഹാരം തേടെണ്ടതുമാണ്. അതിനെ വളച്ചൊടിച്ചു ഏതൊരു ലക്ഷ്യതിലെക്കാന് കൊണ്ടുപോകുന്നത് എന്ന് ചിന്തിക്കുംബോഴാനു കാപട്യം വ്യക്തമാകുന്നത്. അതെ, തങ്ങള്‍ക്കു ലാഭം നേടിത്തരുന്നവ മാത്രം തേടിപ്പിടിക്കുന്ന കപട'മതേതര'രാഷ്ട്രീയക്കാരുടെ രീതിയാണ് ലേഖിക പിന്തുടര്‍നിട്ടുള്ളത്. വായനയിലും ചിന്തയിലും എല്ലാം സ്വന്തം വിവേചന ബുദ്ധി ഉപയോഗിക്കാന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കാന്‍ ജനങ്ങളോട് നമ്മള്‍ ഓര്മപ്പെടുത്തേണ്ടതായിട്ടുണ്ട്.

40 comments:

  1. താങ്കൾ വിരൽ ചൂണ്ടുന്നത് ചില സമകാലിക സത്യങ്ങളിലേക്ക് ....

    ReplyDelete
  2. yes kasm....this is published in 'Janmabhumi' on 12 April 2009 also. thanx for reading.

    ReplyDelete
  3. നമസ്തേ റാവുത്തര്‍ സാഹിബ്

    ദാ ഇതു പോലുള്ള വാര്‍ത്തകളൊന്നും മീരാ ബഹന്റേയും നുമ്മട ഹ്യൂമാനിസ്റ്റുകളുടേയും കണ്ണില്‍ പെടില്ലല്ലോ!

    http://www.mathrubhumi.com/php/newFrm.php?news_id=1222020&n_type=HO&category_id=5&Farc=&previous=Yഇവിടെ ആണും പെണ്ണും ഇസ്ലാം തന്നെയാ....പക്ഷേ കൊന്നവരും ഇസ്ലാമല്ലേ? അപ്പോ‍ാ വിമര്‍ശിക്കാന്‍ പറ്റുമോ? വിമര്‍ശിച്ചതു കൊണ്ട് എന്ത് നേട്ടം അല്ലേ???!!!

    *******************************************

    കമിതാക്കളെ താലിബാന്‍ വെടിവെച്ചുകൊന്നു
    ഖാഷ്‌റോഡ്‌: അഫ്‌ഗാനിസ്‌താനില്‍ അവിഹിതബന്ധമാരോപിച്ച്‌ കമിതാക്കളെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ നിംറോസിലെ പള്ളിക്കു മുമ്പില്‍ തിങ്കളാഴ്‌ചയായിരുന്നു പരസ്യവധശിക്ഷ. താലിബാന്‌ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്‌ നിംറോസ്‌.

    21 വയസ്സുള്ള യുവാവും പത്തൊമ്പതുകാരിയായ യുവതിയും തമ്മിലുള്ള ബന്ധം ഇസ്‌ലാമിനു വിരുദ്ധമായതിനാല്‍ ഇവരെ വധിക്കാന്‍ മതനേതാക്കള്‍ ഫത്‌വ പുറപ്പെടുവിക്കുകയായിരുന്നെന്ന്‌ പ്രവിശ്യാ ഗവര്‍ണര്‍ ഗുലാം ദസ്‌തഗീര്‍ ആസാദ്‌ പറഞ്ഞു.

    കുടുംബം വിവാഹത്തിന്‌ സമ്മതിക്കാത്തതിനാല്‍ ഒളിച്ചോടിയ കമിതാക്കളെ ഇറാനിലേക്ക്‌ കടക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ താലിബാന്‍ പിടികൂടിയത്‌. ഖാഷ്‌റോഡ്‌ ജില്ലയിലെ ഗ്രാമത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നശേഷം പള്ളിയിലെത്തിച്ച്‌ ഫത്‌വ പുറപ്പെടുവിച്ച്‌ പൊതുജനത്തിനു മുമ്പില്‍വെച്ച്‌ ഇരുവരെയും വെടിവെച്ചുകൊല്ലുകയായിരുന്നെന്ന്‌ ഗവര്‍ണര്‍ അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക്‌ താലിബാനുമായി ബന്ധമുണ്ടെന്ന്‌ റിപ്പോര്‍ട്ടുള്ളതായി ഗവര്‍ണര്‍ പറഞ്ഞു.

    ReplyDelete
  4. റാവുത്തര്‍ ...

    താങ്കള്‍ക്കുണ്ടായ ആശങ്കകള്‍ തീര്‍ത്തും സത്യമാണു..
    അതു സംഘപരിവാരം ഇന്ത്യയില്‍ ഉണ്ടാക്കിയ പുതിയ സാംസ്കാരിക അഴുക്കാണു. .....

    ... 'ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല' എന്ന് വൃദ്ധന്‍ പറയുന്നുണ്ടായിരുന്നു. ...ഈ മനോനിലയില്‍ വിലയം ചെയ്തു നില്‍ക്കുന്ന അത്മീയാംശമാണു വിലയിരുത്തേണ്ടതു. സനാധന ധര്‍മ്മത്തിണ്റ്റെ രക്ഷ സംഘം വര്‍ഗീയവാദികള്‍ തട്ടിയെടുക്കുന്നതോടെയാണു മനസ്സുകള്‍ അകലുന്നതു.. ഈ ആശങ്കകളാണു ഇന്ത്യയിലെ മീരാ നന്ദയെപ്പോലുള്ള മനുഷ്യസ്നേഹികളെ സന്ദേഹിപ്പിക്കുന്നതു..

    താലിബാനെക്കുറിച്ചുള്ള ആശങ്കകളെ ഇന്ത്യനിന്ന് നോക്കി ഓരിയിടാതിരിക്കാം തല്‍ക്കാലം.. !!

    ReplyDelete
  5. ശ്രീ ബക്കര്‍,
    പ്രതികരണത്തിന് നന്ദി. എനിക്കുണ്ടായ സന്ദേഹങ്ങള്‍ തീര്‍ത്തും സത്യമാണെന്ന്‌ താന്കള്‍ സമ്മതിക്കുന്നു. പക്ഷെ അത് സന്ഘപരിവാരം ഉണ്ടാക്കിയ അഴുക്കാകുന്നതെങ്ങനെ? ഇവിടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലീം വിവാഹം കഴിക്കുന്നതിനു സംഘപരിവാറിന് എന്താണെതിര്‍പ്പ്? സാംസ്കാരികമായ അടിമത്തത്തിന്റെ കാര്യത്തിലെ എതിര്‍പ്പുള്ളൂ. പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ഗൂഡാലോചന നടത്തുന്ന വ്യാജ പുരോഗമനക്കാരാണ് സമൂഹത്തില്‍ വികല ധാരണകള്‍ സൃഷ്ടിക്കുന്നത്‌. താന്കള്‍ 'മനുഷ്യസ്നേഹി' എന്ന സര്‍ടിഫിക്കറ്റ് കൊടുത്ത മീര നന്ദ അടക്കമുള്ളവരാണ്. അതിന്റെ ഉത്തരവാദികള്‍. കമ്യൂണിസ്റ്റുകാര്‍ പോലും സ്വാമി വിവേകാനന്ദനെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നിട്ടും അദ്ദേഹം "ആധുനിക ശാസ്ത്രം നേടിയ പുരോഗതി നമ്മുടെ പുരാതനമായ അറിവുകളുടെ പ്രതിധ്വനിയാണ്" എന്ന് പറഞ്ഞതിനെ അബദ്ധമായി ചിത്രീകരിക്കാന്‍ ഏറെ കൊല്ലമായി അവര്‍ പാട് പെടുന്നു. ഭാരതീയവും പ്രാചീനവുമായ എല്ലാം തന്നെ അന്ധവിശ്വാസങ്ങള്‍ ആണ് എന്നതാണ് അവരുടെ വാദം (ആയുര്‍വേദത്തെ കുറിച്ച് എന്താണാവോ ആയമ്മ പറയുന്നത്?). നോക്കുക ഇതാണ് ഞാന്‍ പറഞ്ഞത് തന്റെ ലക്ഷ്യത്തിനു വേണ്ടി എതോന്നിനെയും വളച്ചൊടിച്ചു കൊണ്ടുവരുന്നു. നമ്മള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയമാണല്ലോ മതപരിവര്‍ത്തനം. ഒരാള്‍ മതം മാറി എന്നോര്‍ത്ത് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോകുന്നില്ല. പക്ഷെ കൂട്ട മതപരിവര്‍ത്തനങ്ങള്‍ പരിവര്‍ത്തിതരുടെ ദേശീയ വീക്ഷണത്തെ തന്നെ മാറ്റിമറിക്കാറുണ്ട് എന്നത് സത്യമാണ്. 'ആധുനിക ലോകമതങ്ങള്‍' ക്ക് മുന്നില്‍ ഹിന്ദുമതം പ്രാകൃതമാണെന്നുള്ള ചില 'ചരിത്രകാരന്മാരുടെ' കണ്ടെത്തലുകളുടെ പൊള്ളത്തരം ഇന്ന് വെളിവാകുന്നുണ്ട്‌. 'ഹിഡന്‍ അജണ്ട' ചുമക്കുന്നത് അവരാണ്. അല്ലാതെ ഇവിടെ ബി.ജെ.പി യോ മറ്റാരുമോ അല്ല.
    " ഒരു അധ:കൃതജാതിക്കാരന് കൊടുത്താലും എന്റെ മകളെ അവനു കൊടുക്കില്ല എന്ന് സിഖ് വൃദ്ധന്‍ പറഞ്ഞതും ഇസ്ലാമിന്നെതിരായ ആക്രമനമാണെന്നോ? ഇതേ വാക്കുകള്‍ ഒരു മുസ്ലീം പറഞ്ഞാലും അത് ഹിന്ദുക്കള്‍ക്കോ അവരുടെ വിശ്വാസങ്ങള്‍ക്കോ എതിരായുള്ള ആക്രമനമാണെന്നോ കൂടി താന്കള്‍ വിശ്വസിക്കേണ്ടി വരുമല്ലോ? അങ്ങനെയെന്കില്‍ മീര നന്ദ വിജയിച്ചു. ഞാന്‍ തോറ്റു.
    മറുപടി പ്രതീക്ഷിക്കുന്നു.
    സ്നേഹപൂര്‍വ്വം റാവുത്തര്‍.

    ReplyDelete
  6. ശ്രീ റാവുത്തര്‍...

    താങ്കള്‍ അവസാനിപ്പിക്കുന്നിടത്ത്‌ നിന്ന്‌ തന്നെ ഞാന്‍ തുടങ്ങട്ടെ..

    താങ്കള്‍ ജയിക്കാനും മീരാ നന്ദന്‍ തോല്‍ക്കാനുമാണു താങ്കളുടെ നിലപാടെങ്കില്‍ സത്യ സന്ധത പ്രതീക്ഷിക്കാനൊക്കുമോ.. എന്‍റെ മറുപടി താങ്കള്‍ക്ക്‌ കന്‍വിന്‍സ്‌ ആകുമോ..

    ....ഇവിടെ ഒരു ഹിന്ദു പെണ്‍കുട്ടിയെ ഒരു മുസ്ലീം വിവാഹം കഴിക്കുന്നതിനു സംഘപരിവാറിന് എന്താണെതിര്‍പ്പ്? ....ഇതു കണ്ണടച്ച്‌ ഇരുട്ടാക്കലല്ലേ.. ഒരു ഹിന്ദുവായി നടക്കുന്ന, അതേസമയം അമ്മ മുസ്ളിമായ, ശ്രീ സന്‍ജയ്‌ ദത്തിണ്റ്റെ അവസാന പ്രതികരണം തന്നെ കൂടുതലല്ലേ.

    പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്നതിവിടെ ആരാണു..
    സ്വാമി വിവേകാനന്ദനെ തള്ളിപ്പറയുന്നവര്‍ ആരാണു...

    പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു...

    ഇതു തള്ളിപ്പറയുന്നവരെയാണു നിങ്ങള്‍ 'മനുഷ്യസ്നേഹികള്‍' അല്ലെങ്കില്‍ 'ചരിത്രകാരന്‍മാര്‍' എന്ന്‌ വികലാര്‍ഥര്‍ത്തില്‍ പ്രതിദ്വനിപ്പിക്കുന്നതു..

    നാം കടന്നു പോകുന്നതു ഇന്ത്യയുടെ മോശം കാലഘട്ടങ്ങളിലൂടെയാണു എന്ന്‌ നിങ്ങല്‍ സമ്മതിക്കുമെങ്കില്‍ അതിനുത്തരവാദി സഘപരിവാരമായിരിക്കും ഒന്നാം സ്ഥാനത്ത്‌ വരിക. ഇതര മതസ്ഥരും അവരുടെ റോള്‍ സമാനമായി ഭംഗിയാക്കുന്നില്ല എന്ന്‌ പറയാതിരിക്കുന്നില്ല. പക്ഷേ അതൊരു റിയാക്ഷനാണു..

    ഹിന്ദു മതം പ്രാകൃതമാണോ അല്ലെയോ എന്ന്‌ എഴുതിയതിന്‍റെ
    ധ്വനി മനസ്സിലായില്ല. എന്നാലും..
    അതിനു മറ്റുമതങ്ങളില്‍ കാണുന്ന 'ശരീ-അത്ത്‌' അല്ലെങ്കില്‍ ഒരു മാര്‍ഗ്ഗദര്‍ശനമില്ല. സൂഫിസം എന്ന്‌ ഇസ്ളാമില്‍ വികലമായികാണുന്ന ആത്മീയ വശം മാത്രമേയുള്ളൂ (ഇതു എന്‍റെ പരിമിതമയ അറിവാണു).. അതു ഹിന്ദുധര്‍മ്മത്തിന്‍റെ വൈകല്യമായല്ല പറയുന്നതു .. ഇസ്ളാമില്‍ ലൌകികവും അലൌകികവും സമാസമമാണു..

    അപ്പോല്‍ ഈ അത്മീയതയുടെ, അല്ലെങ്കില്‍ ശാന്തിയുടെ പുറത്തു ഇതിഹാസ പുരുഷന്‍മാര്‍ ദൈവമാക്കപ്പെടുന്നതോടെയാണു ഹിന്ദുമതത്തിനു (മതമാക്കപ്പെടുന്നതും) സംരക്ഷിക്കപ്പെടണമെന്നും സംഘം വേണമെന്നുമുള്ള ആവശ്യം വരുന്നതു.. അവിടന്നങ്ങോട്ടാണു മതപരിവര്‍ത്തനം പാതകമെന്ന ധാരണ പാകപ്പെടുന്നത്‌..

    'സംഘ'ബോധമൊക്കെ നല്ലതു തന്നെ.. അതു ഉന്‍മൂലന വേദിയാകുമ്പോഴാണു പ്രാകൃതമെന്നോ അല്ലെങ്കില്‍ ആ മതത്തിന്‍റെ പ്രായോഗിക പുരോഗമനക്ഷമതക്കെതിരെയോ ചോദ്യം വരുന്നതു..

    .... ഇതേ (ആ വൃദ്ധന്‍റെ) വാക്കുകള്‍ ഒരു മുസ്ലീം പറഞ്ഞാലും അത് ഹിന്ദുക്കള്‍ക്കോ അവരുടെ വിശ്വാസങ്ങള്‍ക്കോ എതിരായുള്ള ആക്രമനമാണെന്നോ കൂടി താങ്കള്‍ വിശ്വസിക്കേണ്ടി വരുമല്ലോ? .... അതു ഹിന്ദുധര്‍മ്മത്തിനെതിരെയുള്ള അസഹിഷ്‌ണുതാപരമായ മനോ നിലയില്‍ നിന്നാണെങ്കില്‍ നിങ്ങളുടെ വികാരം ഞാനും പങ്കുവയ്ക്കുന്നു..

    ReplyDelete
  7. പ്രിയ ബക്കര്‍,
    താങ്കലുളുടെ കമന്റ് വായിചപ്പോള്‍ തോന്നിയ ചില സംശ്യ്യങല്‍.

    “ഒരു ഹിന്ദുവായി നടക്കുന്ന, അതേസമയം അമ്മ മുസ്ളിമായ, ശ്രീ സന്‍ജയ്‌ ദത്തിണ്റ്റെ അവസാന പ്രതികരണം തന്നെ കൂടുതലല്ലേ. “.

    ഉദ്ദേശിചതു എന്താനെന്നു ഒന്നു വ്യക്തമാക്കമൊ?

    “പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്നതിവിടെ ആരാണു..
    സ്വാമി വിവേകാനന്ദനെ തള്ളിപ്പറയുന്നവര്‍ ആരാണു...“.
    ആരാണു വിവേകാനന്തനെ തള്ളിപ്പരഞതു? അദ്ദേഹതെ ഒരു ഹിന്ദു സന്യസി ആയനൊ അതൊ ഒരു സാമൂഹ്യ പരിഷ്കര്‍താവു ആയനൊ താങ്കല്‍ കാനുന്നതു?

    താങ്കള്‍ ഉദ്ദേശിച പരമ്പരാ‍ാഗത സംസ്കാരം ഉദ്ദേശം എത്ര കാലം മുതല്‍ തുടങിയതാനു? ചുരുക്കി പരഞാല്‍ ഇന്ടിയയുടെ ചരിത്രം തുദങുന്നതു എന്നു മുതല്‍ ആയിട്ടു വരും?
    ഗോരിയുദെയൊ ഗസ്നിയുദെയൊ ആക്രമനം തൊട്ടു കൂട്ടാം .അല്ലെ?

    “പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു... “

    മുകലിലെ വാചകം നല്ല തമാഷ ആനു സുഹ്രുതെ.
    ഹിന്ദുവിന്റെ ഏട്ടവും വലിയ ശക്തിയും അവന്റെ ഏട്ടവും വലിയ ദൌര്‍ബല്യവും അവന്റെ സഹിഷ്നുത ആനു സുഹ്രുതെ.ചരിത്രതില്‍ ഏറ്റവും കൂദുതല്‍ മതവിസ്വാസതിന്റെ പെരില്‍ കൊല്ലപ്പെട്ട്തു ഹിന്ദു ആനൊ അല്ലയൊ?
    ഒരുപാദു അനാചാരങല്‍ ഉണ്ടായിരുന്നു പണ്ടു ഹിന്ദുവിനു.സ്വയം തിരുതി മുന്നെരാനുല്ല അവന്റെ കഴിവിനേ താങ്കള്‍ എങനെ കാനുന്നു? ആങനെ ഒരു കഴിവു മറ്റേതൊരു മത സമൂഹതിനുന്ദു? അവസാന വാക്കു ഇതാനു എന്നു പരഞു വചിരിക്കുന്ന മതഗ്രന്ധങല്‍ ഉല്ല മതങല്‍ തന്നെ നൊക്കു.

    “നാം കടന്നു പോകുന്നതു ഇന്ത്യയുടെ മോശം കാലഘട്ടങ്ങളിലൂടെയാണു എന്ന്‌ നിങ്ങല്‍ സമ്മതിക്കുമെങ്കില്‍ അതിനുത്തരവാദി സഘപരിവാരമായിരിക്കും ഒന്നാം സ്ഥാനത്ത്‌ വരിക. ഇതര മതസ്ഥരും അവരുടെ റോള്‍ സമാനമായി ഭംഗിയാക്കുന്നില്ല എന്ന്‌ പറയാതിരിക്കുന്നില്ല. പക്ഷേ അതൊരു റിയാക്ഷനാണു..“.

    ഇന്ടിയയുദെ വിഭജനം എന്തു കൊണ്ടായിരുന്നു? സംഘം ആയിരിക്കും അതിന്റെ പിന്നില്‍.
    സംഘം പ്രശ്നമുന്ദാക്കിയ കേസുകള്‍ എതൊക്കെ വരും?
    രാമജന്മഭൂമി ഹിന്ദുവിന്റെ ഒരു വൈകാരിക പ്രശ്നമായി താങ്കല്‍ കാനുന്നുവൊ? അതൊ രാമനേ ജീവിചിട്ടില്ല..എന്ന ലൈന്‍ ആനൊ?
    റിയാക്ഷന്‍സ് എന്നു മുതല്‍ ആനു തുടങിയതു?

    “അതിനു മറ്റുമതങ്ങളില്‍ കാണുന്ന 'ശരീ-അത്ത്‌' അല്ലെങ്കില്‍ ഒരു മാര്‍ഗ്ഗദര്‍ശനമില്ല. സൂഫിസം എന്ന്‌ ഇസ്ളാമില്‍ വികലമായികാണുന്ന ആത്മീയ വശം മാത്രമേയുള്ളൂ (ഇതു എന്‍റെ പരിമിതമയ അറിവാണു).. അതു ഹിന്ദുധര്‍മ്മത്തിന്‍റെ വൈകല്യമായല്ല പറയുന്നതു .. ഇസ്ളാമില്‍ ലൌകികവും അലൌകികവും സമാസമമാണു..“

    എന്റെ അരിവനുസരിചു ഇസ്ലാമില്‍ ആത്മീയതയും രാഷ്റ്റ്രീയവും ഒരെപൊലെ ആനു.ആത്മീയതയെ രാഷ്റ്റ്രീയം കദതി വെട്ടുന്നു.അതല്ലെ ഭീകരവാദതിന്റെ പെരില്‍ ഏറ്റവും പഴി കേല്ല്ക്കാന്‍ ഇസ്ലാമിനു ദുര്‍വിധി ഉന്ദാകുന്നതു? ഒരു മനുഷ്യന്‍ ജീവിക്കുന്ന സാമൂഹ്യ പരിതസ്തിതി എന്തും ആയിക്കൊല്ലട്ടെ , അവന്‍ ദൈവതിനു നിരക്കുന്ന ധര്‍മം നിര്‍വഹിചാല്‍ മതി എന്നതു ഇസ്ലാമിനു സ്വീകാര്യം ആനൊ?
    ദൈവതിനു അരബി ഭാഷയില്‍ പരയുന്ന പെരല്ലതെ വെരെ എതെങ്കിലും പെരില്‍ വിലിചാല്‍ അതു ദൈവനിഷെധം ആകുമൊ? എന്താനു ഇസ്ലാമിന്റെ സ്റ്റാണ്ട്?

    “അപ്പോല്‍ ഈ അത്മീയതയുടെ, അല്ലെങ്കില്‍ ശാന്തിയുടെ പുറത്തു ഇതിഹാസ പുരുഷന്‍മാര്‍ ദൈവമാക്കപ്പെടുന്നതോടെയാണു ഹിന്ദുമതത്തിനു (മതമാക്കപ്പെടുന്നതും) സംരക്ഷിക്കപ്പെടണമെന്നും സംഘം വേണമെന്നുമുള്ള ആവശ്യം വരുന്നതു.. അവിടന്നങ്ങോട്ടാണു മതപരിവര്‍ത്തനം പാതകമെന്ന ധാരണ പാകപ്പെടുന്നത്‌.. “

    ശരിയാനു.ഹിന്ദു എന്ന ഒരു മതം ഇല്ല.അങനെ വിലിക്കപ്പെദുന്നതു ഒരു ജീവിതചര്യയെ ആനു.നൂറ്റാണ്ടുകലായി രൂപപ്പെട്ട ഒരു ജീവിത ചര്യ.ആതു ഇനിയും പരിവര്‍തനഗലിലൂദെ കദന്നു പൊവുകയും ചെയ്യും.
    ഒരു സംശയം ചൊദിചൊട്ടെ? ഇസ്ലാമില്‍ വിസ്വസിചിരുന്ന ഒരാല്‍ പെട്ടെന്നു മട്ടൊരു മതതില്‍ ആക്രിഷ്റ്റനായല്‍ അയാലുറ്റെ വിധി എന്തായിരിക്കും? ആ മത പരിവര്‍തനം പാതകമാനൊ? അങനെ മതപരിവര്‍തന്ം ചെയ്ത ചുരുക്കം ചില ആലുകലുദെ അദ്ദ്രെസ്സ് ഒന്നു കിട്ടാന്‍ വല്ല വഴിയുമുന്ദൊ?(ജീവനൊദെ ഉല്ലവരുദെ മതി).
    രാവുത്തര്‍ ഇക്ക,
    കാലതിനു അനുസരിചു ഖുരാനില്‍ മാറ്റം വരുതന്ദ..പക്ഷെ മാരുന്ന സാമൂഹ്യ അവസ്തകല്‍ക്കനുസരിചു ആ മഹത്വചങല്‍ നദപ്പിലാക്കുന്ന രീതിയില്‍ മാറ്റം വെനം എന്നു മുസ്ലീം സമൂഹതില്‍ നിന്നു തന്നെ ഒരു സബ്ദമുയര്‍ന്നാ‍ല്‍ എല്ലാ പ്രസ്നവും അവസാനിക്കും.
    ഇവിദെ ആരും ന്യൂനപക്ഷങലെ ഉന്മൂലനം ചെയ്യാ‍ാന്‍ ഇരിക്കുന്നില്ല.
    നിര്‍ഭാഗ്യകരമായ സംഭവങല്‍ ഉന്ദായതു ആലൊചിചാല്‍ പലതിന്റെയും പ്രതിക്രിയ ആയിട്ടനു അതൊക്കെ ഉന്ദായതു എന്നു കാണാം.

    ReplyDelete
  8. "പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു... "
    ഏതൊക്കെ മോശം വസങലെ ആനു അവര്‍ തിരിചു കൊന്ദു വരുവാന്‍ സ്രമിക്കുനതു എന്നരിഞാല്‍ കൊള്ളാം. മറ്റൊന്നും കൊന്ദല്ല..എനിക്കു അവരെ കുരിചുല്ല അരിവു തുലോം കുരവാനു...
    എന്നെ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് “ എന്നു വിലിക്കല്ലെ എന്നു അപെക്ഷിക്കുന്നു.

    ReplyDelete
  9. ശ്രീ സാധാരണ ഭാരതീയാ..

    താങ്കളുടെ നിലപാടുകള്‍ സാധാരണ ഭാരതീയണ്റ്റെതല്ല..
    കാരണം ഞാന്‍ സാധാരണ ഭാരതീയനെതിരെയോ സനാതന ഹിന്ദു ധര്‍മ്മത്തിനെതിരെയോ, അതിണ്റ്റെ സഹിഷ്‌ണുതക്കെതിരെയോ അല്ല എണ്റ്റെ നിലപാടുകള്‍ എടുക്കുന്നതു..

    ഉന്‍മൂലണ മൂല്യ ശാസ്ത്രം ധര്‍മ്മമായികാണുന്ന സംഘപരിവാരത്തിനെതിരെ മാത്രമാണു.. അതു കാണാതെ പോയതു കൊണ്ടാണു അനാവശ്യ സംശയങ്ങള്‍ താങ്കള്‍ക്ക്‌ ഉണ്ടായിപ്പോയതു
    ..

    ..എന്നെ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് “ എന്നു വിലിക്കല്ലെ എന്നു അപെക്ഷിക്കുന്നു. .. എന്ന്‌ പറയുന്നതു കൊണ്ട്‌ തന്നെ മറുപടി തരാനുള്ള എണ്റ്റെ ബാധ്യത ഒഴിവാകുന്നു...

    ...
    ഒരു മനുഷ്യന്‍ ജീവിക്കുന്ന സാമൂഹ്യ പരിതസ്തിതി എന്തും ആയിക്കൊല്ലട്ടെ , അവന്‍ ദൈവതിനു നിരക്കുന്ന ധര്‍മം നിര്‍വഹിചാല്‍ മതി എന്നതു ഇസ്ലാമിനു സ്വീകാര്യം ആനൊ?

    ദൈവതിനു അരബി ഭാഷയില്‍ പരയുന്ന പെരല്ലതെ വെരെ എതെങ്കിലും പെരില്‍ വിലിചാല്‍ അതു ദൈവനിഷെധം ആകുമൊ? എന്താനു ഇസ്ലാമിന്റെ സ്റ്റാണ്ട്? ..
    ഈ ഭാഗം കൌതുകകരമായി തോന്നിയതു കൊണ്ടാണു ഇതിനു മറുപടി തരുന്നതു..

    മുസ്ളിംകളൊടൊപ്പം ഇടപഴകി ജീവിച്ചിട്ടും താങ്കള്‍ക്ക്‌ ഈ സംശയം ഉണ്ടായിപ്പോയതു ദൌര്‍ഭാഗ്യകരമാണു.. അല്ലെങ്കില്‍ ഇസ്ളാമിണ്റ്റെ എല്ലാമായ 'ഏക ദൈവ' ദര്‍ശനം താങ്കള്‍ക്ക്‌ അറിയാതെ പോയതു നമ്മുടെ പരസ്പരമുള്ള മനസ്സിലാക്കല്‍ എത്ര പരിമിതമാണെന്നു വ്യക്തമാകുന്നു..

    അറബിയില്‍ ദൈവങ്ങള്‍ക്ക്‌ പറയുന്നതു 'ഇലാഹ്‌' എന്നാണു.. മലയാളത്തില്‍ ആരാധിക്കപ്പെടൂന്നവര്‍, ദൈവങ്ങള്‍ എന്നാണു അര്‍ഥം. പക്ഷേ ഇസ്ളാമില്‍ ബഹുദൈവ വിശ്വാസമില്ല. സര്‍വ്വവും പരിപാലിക്കുന്നവനും സൃഷ്ടിക്കുന്നവനുമായ ഏക ദൈവം ഒന്ന് മാത്രമേയുള്ളു. ആ പരബ്രഹ്മത്തിണ്റ്റെ അറബിയില്‍ പറയുന്ന പേരാണു 'അല്ലാഹു'.. (ഇലാഹ്‌ എന്നതില്‍ നിന്നും വരുന്ന സര്‍വ്വനാമമാണതു).. പടച്ഛവനേ എന്ന്‌ വിളിക്കുന്നതു കേട്ടിട്ടില്ലേ.. അതും അല്ലാഹുവില്‍/ദൈവത്തില്‍ തന്നെയാണു എത്തുന്നതു..

    പക്ഷേ വിളിക്കുന്നതു ദൈവത്തെയാകണമെന്നു നിര്‍ബന്ധമുണ്ട്‌.. അതൊരു ഇതിഹാസ പുരുഷനോ, പുണ്യവാളനോ, യേശുവോ, പ്രവാചകന്‍ മുഹമ്മദ്‌ നബിയോ അയാല്‍ പോലും പറ്റില്ല..

    ആ ദൈവം മനുഷ്യരൂപമുള്ളവനല്ല, മാനുഷിക ദൌര്‍ബല്യങ്ങളുള്ള അവതാരങ്ങളുമല്ല .. താങ്കള്‍ പറയുന്നതു പോലെ .. അനുഷ്ടിക്കുന്നതു ആ ദൈവത്തിണ്റ്റെ ധര്‍മ്മവുമായിരിക്കണം.. അപ്പോള്‍ അതു ഇസ്ളാമിനു സ്വീകാര്യമാവും..

    ReplyDelete
  10. പ്രിയപ്പെട്ട ബക്കര്‍,
    താങ്കളുടെ കമന്റ് എന്റെ ഒരു ചോദ്യതിനും കണ്വിന്‍സിങ് ആയ മറുപടി ആയി എനിക്കു തോന്നുന്നില്ലല്ലൊ.ഈ ഭാരതതില്‍ 28 വര്‍ഷം ജീവിചു കഴിഞപ്പൊല്‍ എനിക്കു മനസ്സിലായ കാര്യം ആനു ഞാന്‍ അവസാ‍ാന വാചകം ആയി പരഞിരുന്നതു.ഒന്നൂദി കോട്ട് ചെയ്യാം.
    “ഇവിദെ ആരും ന്യൂനപക്ഷങലെ ഉന്മൂലനം ചെയ്യാ‍ാന്‍ ഇരിക്കുന്നില്ല.
    നിര്‍ഭാഗ്യകരമായ സംഭവങല്‍ ഉന്ദായതു ആലൊചിചാല്‍ പലതിന്റെയും പ്രതിക്രിയ ആയിട്ടനു അതൊക്കെ ഉന്ദായതു എന്നു കാണാം.“.

    പക്ഷേ താങ്കളുടെ മരുപടി...

    “ഉന്‍മൂലണ മൂല്യ ശാസ്ത്രം ധര്‍മ്മമായികാണുന്ന സംഘപരിവാരത്തിനെതിരെ മാത്രമാണു.. അതു കാണാതെ പോയതു കൊണ്ടാണു അനാവശ്യ സംശയങ്ങള്‍ താങ്കള്‍ക്ക്‌ ഉണ്ടായിപ്പോയതു“.

    ഈ രാജ്യത്തു നിങല്‍ ഈ പരയൂന്ന ഫാസിസ്റ്റുകല്‍ക്കു സക്തമായ സ്വാധീനം ഉന്ദു.അതു താങ്കല്‍ക്കു നിഷെധിക്കാന്‍ പറ്റുമൊ? ഇങനെ ഉന്മൂലനം ചെയ്യാന്‍ ഒരുങി ഇരിക്കുവായിരുന്നെങ്കില്‍ “ഇരകലുടെ” ജനസങ്ഹ്യ കൂദുമൊ കുരയുമൊ? ന്യൂനപക്ഷങല്‍ക്കു നെരെ യാതൊരു പ്രഷ്നതിനും പൊകാത ഭൂരിപക്ഷം ഉല്ല രാജ്യങലായ പാകിസ്തന്‍,ബങ്ലദെഷ് മുതലായ ഇടത്തൊക്കെ ന്യൂനപക്ഷം എണ്ണം കുരഞു പൊയല്ലൊ.ആതെന്ത അങനെ?
    താങ്കലുദെ ആ പൊഇന്റ് എന്റെ കോമന്‍സെന്‍സിനെ നൊക്കി പല്ലിലിക്കുന്നു.ആതാനു ചൊദിചതു.

    “..എന്നെ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റ് “ എന്നു വിലിക്കല്ലെ എന്നു അപെക്ഷിക്കുന്നു. .. എന്ന്‌ പറയുന്നതു കൊണ്ട്‌ തന്നെ മറുപടി തരാനുള്ള എണ്റ്റെ ബാധ്യത ഒഴിവാകുന്നു... “

    ഒന്നും മനസ്സിലായില്ല....ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റുകല്‍ക്കെ മരുപടി കൊദുക്കുവൊല്ലൊ അതോ മതെതര വാദികല്‍ക്കൊ മരുപദി കൊദുക്കുവൊല്ലൊ?
    രന്ദാമതെതാനു ചൊയിസ് എങ്കില്‍ താങ്കള്‍ക്കു എന്നൊദു മടിക്കാതെ സംസാരിക്കം. ഞാന്‍ രാവുതര്‍ ഇക്കയുദെ ബ്ലൊഗ് വായിക്കന്‍ തുദങിയതു ഈ ബ്ലൊഗിന്റെ പേരു കന്ദിട്ടാനു.
    “സെന്‍സ്ബ്ല് സെകുലരിസ്മ്”. ഞാന്‍ ഒരു സെന്‍സിബ്ലെ സെകുലരിസ്റ്റ് ആനു.ഒരു മതെതര രാജ്യതു മതം എന്നതു ഒരു പൌരന്റെ തീര്‍തും വ്യക്തിപരമായ കാര്യം ആയിരിക്കനം എന്നു വിസ്വസിക്കുന്നവന്‍.
    പിന്നെ ഒരു റ്റ്രെണ്ട് ഉന്ദല്ലൊ.മനസ്സാക്ഷിയുദെ മുന്‍പില്‍ സെരി എന്നു തൊന്നുന്നതു വിലിചു പരയുംബൊല്‍ “ഹൈന്ദവ വര്‍ഗീയ ഫാസിസ്റ്റെ” എന്നു എല്ലാരും കൂടി കൂവിതൊല്‍പ്പിക്കുന്ന പരിപാടി.അങനെ കൂവല്ലെ എന്നെ ഉദ്ദെശിചുല്ലു.


    “മുസ്ളിംകളൊടൊപ്പം ഇടപഴകി ജീവിച്ചിട്ടും താങ്കള്‍ക്ക്‌ ഈ സംശയം ഉണ്ടായിപ്പോയതു ദൌര്‍ഭാഗ്യകരമാണു.. അല്ലെങ്കില്‍ ഇസ്ളാമിണ്റ്റെ എല്ലാമായ 'ഏക ദൈവ' ദര്‍ശനം താങ്കള്‍ക്ക്‌ അറിയാതെ പോയതു നമ്മുടെ പരസ്പരമുള്ള മനസ്സിലാക്കല്‍ എത്ര പരിമിതമാണെന്നു വ്യക്തമാകുന്നു.. “.

    എണ്ടെ ബാല്യതില്‍ ഒരു 10 വര്‍ഷതോളം മലപ്പുരം ജില്ലയില്‍ മുസ്ലിം സഹൊദരങലുദെ കൂദെ ജീവിചതാനു ഞാന്‍.അപ്പോല്‍ മനസ്സിലായ കാര്യങല്‍ ആനു ഞാന്‍ ചൊദിചതു.കൂടെ പദിചിരുന്നവര്‍ മദ്രസ്സയില്‍ പദിക്കുന്ന പാറ്റങല്‍ ഒക്കെ ചൊദിക്കുന്ന ശീലം ഉന്ദായിരുന്നു.
    പിന്നെ ഏകദൈവ ദര്‍സനം ആദ്യം കാനുന്നതു സനാതന്‍ ധര്‍മതില്‍ അല്ലെ?
    പരമസത്യതെ പലരൂപതില്‍ ദര്‍സിക്കാന്‍ സ്രമിക്കുന്നു എന്നുല്ലതില്‍ നിന്നല്ലെ ഈ “ബഹുദൈവാരധകര്‍” എന്ന പട്ടം കിട്ടുന്നതു?

    “പക്ഷേ വിളിക്കുന്നതു ദൈവത്തെയാകണമെന്നു നിര്‍ബന്ധമുണ്ട്‌.. അതൊരു ഇതിഹാസ പുരുഷനോ, പുണ്യവാളനോ, യേശുവോ, പ്രവാചകന്‍ മുഹമ്മദ്‌ നബിയോ അയാല്‍ പോലും പറ്റില്ല.. “
    ശരി .പറ്റന്ദ..പക്ഷെ ഇതിഹാസ പുരുഷന്മാരെയും ,പുന്യാലന്മാരെയും,യെസുവിനെയും ഒക്കെ ദൈവതുല്യരായൊ ദൈവമായൊ കാനുന്ന മട്ടു വിഭാഗങല്‍ ഉന്ദല്ലൊ? അവരൊദുല്ല സമീപനം എന്താനു? ആ സമീപനം എന്തായിരിക്കനം എന്നാനു മതം അനുശാസിക്കുന്നതു?
    “ആ ദൈവം മനുഷ്യരൂപമുള്ളവനല്ല, മാനുഷിക ദൌര്‍ബല്യങ്ങളുള്ള അവതാരങ്ങളുമല്ല “
    ദൈവം ആദതിനെ സ്രിഷ്റ്റിചതു തന്റെ പ്രതിചായ പൊലെ ആനെന്നനു ഗ്രന്ധങലില്‍ പരയുന്നതെന്നാനു ഞാന്‍ കരുതിയതു.. അല്ലെന്നു മനസ്സില്ലാകി തന്നതിനു നന്ദി.ദൈവം ദെഷ്യം പിദിക്കുന്നതും സന്തൊഷിക്കുന്നതും ഒക്കെ എല്ലാരുദെം മതതില്‍ ഉന്ദു..ഇതൊക്കെ മനുഷ്യന്റെ വികാരങല്‍ അല്ലെ?
    എനിക്കു തൊന്നുന്നതു ഈ ആധുനിക കാലതു ഒരൊ മതവും എന്തു പരയുന്നു എന്നു നൊക്കി മതതെ വിലയ്രുത്ന്നതു ശെരി ആകില്ല..പകരം മതനിന്റെ ഗ്രെഅറ്റ്നെസ്സ് അളക്കാന്‍ ആ മതവിസ്വാസികല്‍ അന്യ മതവിസ്വാസികലുമായി എങനെ ഇദകലര്‍ന്നു ജീവിക്കുന്നു എന്നു നൊക്കിയാല്‍ മതി..
    നമ്മുദെ കമണ്ട് ഓഫ് റ്റൊപിക് ആകുന്നു.ഈ ബ്ലൊഗില്‍ ചര്‍ച ചെയ്യുന്ന കാര്യം ഇതൊന്നുമല്ല.
    സ്നെഹപൂര്‍വം..

    ReplyDelete
  11. പ്രിയ ബക്കര്‍,

    Pathanamthitta (Kerala): Few days back a secular Malayalam Daily,
    Kerala Kaumudi exposed shocking revelations about a jihadi organisation
    named ‘Love Jihad’ which has been conveniently ignored by rest of the media.

    Trapping naive Non Muslim girls (Read as Hindu girls) in the web of love inorder
    to convert to Islam is the modus operandi of the said organisation. Already more
    than 4000 girls have been converted to Islam by this Jihadi Romeos.

    Special branch of Police started investigation when marriages of such large scales
    are reported within last 6 months. As per the instructions to recruits of this organisation,
    they have to love a Hindu girl within the time frame of 2 weeks and brainwash them to
    get converted and marry within 6 months. Special instructions to breed atleast 4 kids
    have also been given. If the target won’t get trapped within first 2 weeks, they are
    instructed to leave them and move on to another girl.

    College students and working girls should be the prime target. Once completed their
    mission the organisation will give 1 lakh Rupees and Financial help for the youth to
    start business. Free Mobile Phone, Bikes and Fashionable dresses are offered to them
    as tools for the mission.

    Money for this Love Jihad comes from Middle East. Each district have their own zone
    chairman’s to oversee the mission. Prior to College admission they make a list of Hindu
    girls and their details and target those whom they feel vulnerable and easy to be brainwashed.

    ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ഏതെങ്കിലും ഹിന്ദു സന്ഘടനകള്‍ കുത്തിപ്പോക്കിയതല്ല. ഇതില്‍ വിശ്വാസ്യത അല്പമെങ്കിലും ഉണ്ടെങ്കില്‍ അതില്‍ വേവലാതിപ്പെടാന്‍ ഉണ്ടെന്നത് തീര്‍ച്ച.
    നമുക്ക് അന്വേഷിക്കാം.

    # “പരമ്പരാഗത സംസ്കാരത്തെ വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുന്നതിവിടെ ആരാണു..
    സ്വാമി വിവേകാനന്ദനെ തള്ളിപ്പറയുന്നവര്‍ ആരാണു...“.


    പരംബരാഗത്തെ സംസ്കാരത്തെ പിഴുതെറിയാന്‍ വ്യക്തമായ അജണ്ട തന്നെയുണ്ട്‌ ബക്കര്‍. അതില്‍ പ്രധാന തന്ത്രം ഹിന്ദു സംസ്കാരത്തെ പ്രാകൃതം എന്ന് ആക്ഷേപിക്കല്‍ തന്നെയാണ്. ഇന്ത്യയിലെ പരമ്പാരാഗത മതവിശ്വാസികളില്‍ തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ സംബന്ധിച്ചും ആചാരാനുഷ്ടാനങ്ങളെ സംബന്ധിച്ചും വെറുപ്പ്‌ സൃഷ്ടിക്കുക എന്നത് ബ്രിടീഷ് മിഷണറിമാര്‍ വന്ന കാലം മുതല്‍ക്കുള്ള ഏര്‍പ്പാട് തന്നെയാണ്. പില്‍ക്കാലത്ത് അത് ഏറ്റെടുത്തത് ഇടതുപക്ഷക്കാരും. അവരുടെ വളര്‍ച്ചക്കായി അവര്‍ക്ക് നിരീശ്വര വാദികളെ വേണ്ടത് ഹിന്ദുക്കളില്‍ നിന്ന് മാത്രമാണ്. ഇതരമാതസ്തരില്‍ നിന്നും മതവിശ്വാസികളെയും! അതാണ്‌ വിരോധാഭാസം. ഇത് മനസ്സിലാക്കാന്‍ ചെറിയ നിരീക്ഷണം മതി പക്ഷെ കാരണതിലേക്ക് കടക്കുമ്പോള്‍ വിഷയം അല്പം ദുര്ഗ്രാഹ്യമ് തന്നെയാണ്.
    ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ തലപ്പത്തിരുന്നു സര്‍ക്കാര്‍ ചെലവില്‍ പുസ്തക രചനകള്‍ നടത്തിയ ഡി.എന്‍. ഝാ അടക്കമുള്ളയാളുകള്‍ 'പൌരാണിക ഭാരതം, ഒരു ആമുഖ രൂപരേഖ' തുടങ്ങിയ പുസ്തകങ്ങളില്‍ (കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടിയുള്ളതാണ്) ആദ്യന്തം പരിശ്രമിച്ചിരിക്കുന്നത് ഹിന്ദു മതത്തെ പ്രാകൃതമാക്കുന്നതിനാണ്. വേദങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ഗ്രന്ഥങ്ങളെ നിര്‍ദാക്ഷിണ്യം എഴുതി തള്ളിയിരിക്കുന്നത് കശാപുകാരുടെ ക്രുര്യതോടെയാണ്. ഭാരതീയ ദര്‍ശനങ്ങളെ തള്ളിപ്പറഞ്ഞു ആര്യന്‍ അധിനിവേശ വാദത്തെ ഏറ്റെടുക്കുകയും ദ്രാവിഡ വാദമുയര്തുകയും ചെയ്ത തന്തൈ പെരിയാറിന്റെ വീക്ഷണങ്ങളെ കമ്മ്യൂണിസ്ടുകാര്‍ പുല്കിയതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. എപ്പോള്‍ വേണമെന്കിലും ഇനിയും തല പോക്കാവുന്ന ദ്രാവിഡദേശവാദം നാടിനു ഭീഷണിയാണ്.

    ഹിന്ദു സംസ്കാരവുമായി ബന്ധമുള്ള എന്ത് കണ്ടാലും അതിനെ തള്ളിപ്പറഞ്ഞാല്‍ പുരോഗമനവും മതെതരത്വവുമാകുന്ന നാടാണ് നമ്മുടെതെന്ന് ബക്കറിനു അറിയുമല്ലോ. അത് കൊണ്ടാണല്ലോ നമ്മുടെ കേരളത്തില്‍ സ്കൂള്‍ യുവജനോത്സവ മത്സര ഇനങ്ങളില്‍ ചില ക്ഷേത്രകലകള്‍ നിര്‍ത്തലാക്കാന്‍ നമ്മുടെ രണ്ടു മന്ത്രി പുംഗവന്മാര്‍ ശ്രമിച്ചത് എന്ന് മാത്രം ഓര്‍മിപ്പിച്ചുകൊണ്ടു ഈ വിഷയം തത്കാലം ചുരുക്കാം.


    # “പാരമ്പര്യത്തിന്‍റെയും അതിന്‍റെ നല്ല വശങ്ങളുടെയും വക്താക്കളെന്ന്‌ സ്വയം വിളിക്കുകയും അതിന്‍റെ വിപരീത ദിശയില്‍ നില്‍ക്കുന്ന സംഘപരിവാരം പ്രതിനിധീകരിക്കുന്നതു, അല്ലെങ്കില്‍ തെളിയിക്കുന്നതു അവര്‍ പാരമ്പര്യതിന്‍റെ മോശം വശങ്ങളെ താലോലിക്കുകയും പരിപാലിക്കുകയും ചെയ്തുകൊണ്ടാണു... “
    എന്നുള്ള ബക്കറിന്റെ ഭാഗം നമുക്കൊന്ന് നോക്കാം.

    സുഹൃത്തേ, ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന ഏറ്റവും മോശമായ വശം ജാതീയതയായിരുന്നു.
    തൊട്ടുകൂടായ്മയായിരുന്നു. സംശയമില്ല.

    ആധുനിക കാലത്ത് അതിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമം തുടങ്ങിയത് കംമ്മ്യൂനിസ്ടുകാരെക്കാള്‍ ആത്മാര്‍ഥമായി ആര്‍. എസ്. എസ്. ആണ് എന്ന അറിവ് താങ്കള്‍ക്കു ലഭിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ഗാന്ധിജി പോലും ഇക്കാര്യത്തില്‍ സ്വയം സേവകരെ ശ്ലാഘിച്ചിട്ടുള്ളതു ചരിത്രമാണ്. . അവര്‍ണനെ പൂജാരിയാകി ഉയര്‍ത്ത് ഉച്ചനീചത്വങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് ആധുനിക ഹിന്ദു നാഷനലിസത്ത്തിന്റെ ഉപജ്ഞാതാവ് എന്ന് പറയാവുന്ന വീര്‍ സവര്‍ക്കര്‍ ആയിരുന്നു. അങ്ങനെ ഏറെപ്പേര്‍.
    പിന്നെ എന്താണ് താന്കള്‍ ഉദ്ദേശിച്ച മോശവശം?
    അടിമ - വെപ്പാട്ടി സംബ്രദായങ്ങളോ നരബലിയോ അങ്ങനെ എന്തിനെയെന്കിലും സന്ഘപരിവര്‍ ന്യായീകരിക്കുന്നതായി? ഞാന്‍ കേട്ടിട്ടില്ല.

    പിന്നെ താന്കള്‍ സൂചിപ്പിച്ച മറ്റൊന്ന് -ആരാധനാ രൂപങ്ങളും വിഗ്രഹാരാധനയും ?

    അത് താന്കള്‍ ഉദ്ദേശിചിട്ടുന്ടെന്കില്‍ ക്ഷമിക്കുക. ആ വിഷയത്തിലേക്ക് ഞാന്‍ ഇല്ല. മതവിശ്വാസം വ്യക്തിപരം മാത്രമാണ് എന്നും വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍ . മതസംവാദത്തില്‍ എനിക്ക് താത്പര്യവുമില്ല. വ്യക്തമാക്കണം താന്കള്‍ ഉദ്ദേശിച്ച മോശവശം എന്താണെന്ന്.

    #“നാം കടന്നു പോകുന്നതു ഇന്ത്യയുടെ മോശം കാലഘട്ടങ്ങളിലൂടെയാണു എന്ന്‌ നിങ്ങല്‍ സമ്മതിക്കുമെങ്കില്‍ അതിനുത്തരവാദി സഘപരിവാരമായിരിക്കും ഒന്നാം സ്ഥാനത്ത്‌ വരിക. ഇതര മതസ്ഥരും അവരുടെ റോള്‍ സമാനമായി ഭംഗിയാക്കുന്നില്ല എന്ന്‌ പറയാതിരിക്കുന്നില്ല. പക്ഷേ അതൊരു റിയാക്ഷനാണു..“.

    സുഹൃത്തേ, രാജ്യം നേരിടുന്ന ഭീഷണികള്‍ പരിശോധിച്ചാല്‍ ഇത് മോശം കാലഘട്ടം തന്നെ. ഭീകരവാദം, ഭരണതലത്തിലെ അഴിമതി, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം നടക്കായ്ക അങ്ങനെ പലതും ഉണ്ട്. ഇതില്‍ എവിടെയാണ് സംഘപരിവാരത്തിനു പങ്കു? താങ്കള്‍ ഉദേശിച്ചത്‌ ഇസ്ലാമിക ഭീകരന്മാര്‍ ഉണ്ടാകുന്നത് സംഘപരിവാരത്തെ കാരണം ആണെന്നാണോ? എങ്കില്‍ അതില്‍ അല്പം ശരിയുണ്ട്. കാരണം
    " മുസ്ലീം സഹോദരന്മാരെ, ആഗോളമായി നോക്കിയാല്‍ അമേരിക്ക നിങ്ങളുടെ ശത്രു. ഇസ്രയേല്‍ നിങ്ങളുടെ ശത്രു. ഇന്ത്യയില്‍ സംഘപരിവാര്‍ നിങ്ങളുടെ ശത്രു" എന്ന് പ്രചരിപ്പിക്കേണ്ടത് ഒരു പറ്റം രാഷ്ട്രീയക്കാരുടെ ആവശ്യമാണ്‌. കേട്ടില്ലേ പിണറായി വിജയന്‍ ഗര്ജിച്ച്ച്ചത്. ഇദ്ദേഹത്തെ ലാദന്റെ ഇരട്ട സഹോദരന്‍ എന്നല്ലേ വിളിക്കേണ്ടത്? ഇവിടെ ഈ അരക്ഷിത ബോധവും ഭീതിയും ഒരു ചെറിയ വിഭാഗതെയെങ്കിലും തീവ്രവാദത്തിലേക്ക് ആകര്ഷിക്കുന്നുന്ടെന്കില്‍ അതിന്റെ ഉത്തരവാദികള്‍ സന്ഘപരിവാരുകാര്‍ അല്ല. അങ്ങനെ പ്രചരിപ്പിക്കുന്നവരാന്. സന്ഘവിരുധ വിഴുപ്പു ചുമക്കുന്ന മാധ്യമങ്ങള്‍ ആണ്. ന്യൂന പക്ഷങ്ങള്‍ എന്ന പേരില്‍ വേറിട്ട്‌ മാറ്റി നിറുത്തി എല്ലാക്കാലത്തും മുസ്ലീങ്ങളെ ചൂഷണം ചെയ്യാന്‍ കച്ചകെട്ടിയിരങ്ങിയിരിക്കുന്ന പ്രീണന നയങ്ങള്‍ കൈക്കൊണ്ടിട്ടുള്ള കോണ്ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള രാഷ്ടീയകക്ഷികള്‍ ആണ്‌ .
    ലോകത്തെല്ലായിടത്തും ഭീകരവാദത്തിനു വേരുകള്‍ ഉണ്ട്. അവിടെയെല്ലാം അതുണ്ടായത്‌ ഇന്ത്യയിലിരിക്കുന്ന സന്ഘപരിവാര്‍ മൂലമാണോ?

    സുഹൃത്തേ, ഹിന്ദു മതത്തിന് ശരിയത്തില്ല എന്ന് താന്കള്‍ പറഞ്ഞു. എന്ന് പറഞ്ഞാല്‍ പെരുമാറ്റ ചട്ടമില്ല എന്ന്. എതടിസ്ഥാനതിലാണ് അങ്ങനെ പറഞ്ഞത്? ഒരിക്കല്‍ ഒരു സുഹൃത്ത്‌ പറഞ്ഞത് ഇങ്ങനെയാണ്." ഹിന്ദു സംസ്കാരം വളരെ മനോഹരമാണ്. ഒരു കുഴപ്പം മാത്രമേ അതിനുള്ളൂ. ബഹുദൈവ- വിഗ്രഹാരാധന. " ഇതാണോ താന്കളുടെയും അഭിപ്രായം? അങ്ങനെയാനെന്കിലും തീര്‍ച്ചയായും ഹിന്ദുക്കള്‍ ആ അഭിപ്രായത്തെ നിശിതമായി വിമര്‍ശിക്കാനൊന്നും പോകുന്നില്ല. സഹിഷ്ണുത എന്തെന്ന് താങ്കള്‍ക്കു കാണാന്‍ കഴിയുക അവിടെയാണ് .

    ഇനി, വ്യക്തമായ പെരുമാറ്റ ചട്ടമുള്ള എല്ലാം ഉല്‍കൃഷ്ടം ആണെന്ന് താന്കള്‍ വിശ്വസിക്കുന്നുണ്ടോ?
    സ്വന്തം കുഞ്ഞനിയത്തി മറ്റൊരു പുരുഷനോട് മിണ്ടിപ്പോയാല്‍ (സ്നേഹിച്ചാല്‍ എന്ന് തന്നെ കൂട്ടിക്കോളൂ) കുടുംബത്തിലെ മറ്റു ചേട്ടന്മാരെ വിളിച്ചു കൂട്ടി അവളെ രാക്ഷസീയമായി കല്ലെറിഞ്ഞു കൊല്ലുന്ന സമ്പ്രദായം (സെമിറ്റിക് ദേശങ്ങളില്‍ നിലവിലിരിക്കുന്ന honour killing. എല്ലാമൊന്നും പുറത്തറിയാറില്ല ) നിലവിലിരിക്കുന്നത് ഇന്ത്യയിലാണോ ഹിന്ദു മതത്തിലാണോ? ഒരാള്‍ ഒരു ബാലനെ കൊന്നാല്‍ കൊന്നവന്റെ കുട്ടിയെ ആദ്യത്തെ കുട്ടിയുടെ അച്ഛന് കൊല്ലാന്‍ കൊടുക്കുന്ന 'പല്ലിനു പല്ല് കണ്ണിനു കണ്ണ്' എന്ന ഹമ്മുരാബിക് നീതിസാരം ചിലയിടങ്ങളില്‍ നിലവിലില്ലേ? അത് ഇന്ത്യയില്‍ എവിടെ ഉണ്ട്? സ്വന്തം മതത്തില്‍ നിന്ന് ഒരാള്‍ മാറിപ്പോയാല്‍ ഇവിടെ ആരെങ്കിലും വധശിക്ഷ വിധിക്കാരുണ്ടോ? രണ്ടു നേരത്തെ പ്രാര്‍ത്ഥന വൈകിയാല്‍ (ഖള ആയാല്‍) തല വെട്ടണം എന്ന് ഏതെങ്കിലും നിയമം ഇവിടെ പറയുന്നുണ്ടോ? ഇനി അങ്ങനെ ഒക്കെ ആയാല്‍ സമൂഹം നന്നാകുമോ? ഇതൊന്നും ഇസ്ലാമിന്റെ കുറ്റമല്ല സഹോദരാ. തിരുകിക്കയറ്റിയ പലതിന്റെയും പാളിച്ചയാണ് കാലഘട്ടത്തോടൊപ്പം ചരിക്കാത്തത് കൊണ്ടാണ്.
    മുസ്ലീം സമൂഹങ്ങള്‍ എല്ലാം ജാതീയതയില്‍ നിന്നും പൂര്‍ണ മുക്തമാല്ലാത്തതും ഇസ്ലാമിന്റെ തെറ്റല്ല.
    ആഫ്രിക്കയിലെ ചിലയിടങ്ങളിലും ഈജിപ്തിലും നിലവിലുള്ള പ്രാകൃതവും അശാസ്ത്രീയവുമായ സ്ത്രീകളുടെ ചേലാകര്‍മ്മം (female circumcision) നിര്‍ത്തലാക്കാന്‍ (മൂന്ന് രീതിയില്‍ നടപ്പിലാക്കുന്ന അതിലെ ക്രൂരത പൊറുക്കാന്‍ കഴിയില്ല)അവിടത്തെ പുരോഹിത സമൂഹത്തിനു കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല അവര്‍ കൂട്ടുനില്‍ക്കുക കൂടി ചെയ്യുന്നു. ഇസ്ലാം അന്ഗീകരിക്കാത്ത ഈ സമ്പ്രദായം എന്തേ നിര്‍ത്തലാക്കാന്‍ കഴിയാത്തത്? ശരിയത്ത് അവിടെയും ഇല്ലേ?

    ഇതൊക്കെ പറയുന്ന ഞാന്‍ ഒരു ഹിന്ദുവാണെന്നൊന്നും (സങ്കുചിതമായ അര്‍ത്ഥത്തില്‍ മാത്രം) താന്കള്‍ തെറ്റിദ്ധരിക്കണ്ട. ഇസ്ലാം തന്നെയാണ്. ഇസ്ലാമിന്റെ നല്ല വശങ്ങളെ സ്വീകരിച്ച് ആധുനിക സമൂഹത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിശ്വാസി .

    സന്ഘപരിവാര്‍ ഉണ്മൂലനാത്മകമാണെന്ന അറിവ് താങ്കള്‍ക്കു ലഭിച്ചിട്ടുള്ളത് ഏകപക്ഷീയമായ വായനയില്‍ കൂടി മാത്രമാണ്. അത് എവിടെയൊക്കെയാണ് സംഭവിച്ചിട്ടുള്ളത്. ? ഗുജറാത്തിനെയും ഒരീസ്സയെയും ഒക്കെയാണ് ഉദ്ദേശിച്ചതെങ്കില്‍ മുന്‍വിധിയില്ലാതെ വിശദാംശങ്ങള്‍ പഠിക്കാന്‍ ശ്രമിക്കൂ എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. ലോക ചരിത്രത്തില്‍ മതവിശ്വാസത്തിന്റെ പേരില്‍ മുസ്ലീങ്ങളും ജൂതന്മാരും കൃസ്ത്യാനികളും ബുദ്ധമതക്കാരും എല്ലാവരും പലകാലങ്ങളില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറ്റവും ദീര്‍ഘകാലവും ഏറ്റവും ക്രൂരമായും കൂട്ടക്കശാപ്പ് ചെയ്യപ്പെട്ടവര്‍ ഇന്ത്യയിലെ ഹിന്ദുക്കലാനെന്നു ഞാന്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്തിച്ചാല്‍ ( അത് ഗസ്നി മുതല്‍ ടിപ്പുവരെ നൂറ്റാണ്ടുകള്‍ കിടക്കുന്നു) അതിനെ നിരാകരിക്കണമെങ്കില്‍ താങ്കള്‍ക്കു ചരിത്ര പുസ്തകങ്ങള്‍ മതിയാകില്ല.

    അവസാന ഖണ്ഡികയില്‍ "പ്രണയത്തെ നിരാകരിക്കുന്നത് ഹിന്ദുധര്‍മ്മത്തിനെതിരെയുള്ള അസഹിഷ്‌ണുതാപരമായ മനോ നിലയില്‍ നിന്നാണെങ്കില്‍ നിങ്ങളുടെ വികാരം ഞാനും പങ്കുവയ്ക്കുന്നു." എന്ന താങ്കളുടെ വാക്കുകളെ ഞാന്‍ ബഹുമാനിക