Friday 16 October 2009

ഹിന്ദുത്വത്തില്‍ മഞ്ഞുരുക്കം?

"ഹിന്ദുത്വം : ഒരു മഞ്ഞുരുക്കം" എന്ന ശ്രീ ബക്കറിന്റെ പോസ്റ്റിലെ ഇടപെടലുകള്‍: http://aboobakar.blogspot.com/2009/06/3.html

പ്രിയ ബക്കര്‍,

ഏറെ നാളിനു ശേഷമുള്ള ഈ കൂടിക്കാഴ്ചയില്‍ സന്തോഷം ഉണ്ട്. കാര്യത്തിലേക്ക് കടക്കാം.
താങ്കള്‍ ഗുജറാത്ത്-ഗോദ്രാ വിഷയത്തില്‍ ബ്ലോഗ്‌ എഴുതാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ "എഴുതുന്നതിനു മുന്‍പ് ശ്രീ നകുലന്‍ തത് വിഷയത്തില്‍ എഴുതിയിട്ടുള്ള ബ്ലോഗ്‌ ഒന്ന് വായിച്ചാല്‍ നന്ന്, അബദ്ധങ്ങള്‍ ഒഴിവാക്കാം " എന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് താങ്കള്‍ വായിച്ചുവോ എന്നെനിക്കറിയില്ല. ഏതായാലും ഏറെ കപടമതേതര മാധ്യമങ്ങള്‍ ആവശ്യത്തിലധികം വിളമ്പിയ അബദ്ധങ്ങള്‍ താങ്കള്‍ ഇവിടെ ആവര്‍ത്തിച്ചു കാണുന്നില്ല. എഴുതണമെങ്കില്‍ താങ്കള്‍ക്കു എന്തും എഴുതാമെന്നിരിക്കെ (കുറെയൊക്കെ നേരത്തെ ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്) ചൂണ്ടിക്കാണിച്ചും തൊട്ടു കാണിച്ചും ഒന്നും കണ്ടില്ല. ....ഇതും ഒരു 'മഞ്ഞുരുക്കം.'...

വേലുപ്പിള്ള പ്രഭാകരന്റെ നിഷ്കാസനവും സ്വാത്‌ താഴ്വരയിലെ സംഭവ വികാസങ്ങളും ഒബാമയുടെ പ്രസ്താവനകളും എല്ലാം താങ്കള്‍ പറഞ്ഞതുപോലെ തന്നെ സമാധാനത്തിലേക്കുള്ള സൂചനകള്‍ ആണ്. (ഒബാമ പറഞ്ഞില്ലെങ്കിലും പറഞ്ഞാലും അമേരിക്ക മുസ്ലീം വിരുദ്ധരോന്നുമല്ല ബക്കരെ. നുണയാനെന്കിലും മോഡിയെക്കുരിച്ചു കേട്ട് കഥകള്‍ കേട്ട് വിശ്വസിക്കാതെ തന്നെയും അദ്ദേഹത്തിനു അമേരിക്ക വിസ നിഷേധിക്കുകയുണ്ടായി. അതും ഒരു ചെറിയ ഉപദ്രവമില്ലാത്ത്ത മുസ്ലീം പ്രീണനം മാത്രമായിരുന്നു, അമേരിക്കയുടെ വക.)

" മതനിരാസത്തിലധിഷ്ടിതമല്ലാത്ത ഇന്ത്യന്‍ മതേതര സ്വഭാവത്തെ മതവെറിയുടെ സ്വസ്തിക്‌ ലേബലൊട്ടിച്ച പ്രകോപനപരമായ പ്രതിലോമ ഫാസിസ്റ്റ്‌ നിലപാടുകള്‍ക്ക്‌ ഒരു പ്രസക്തിയുമില്ലെന്ന്‌ ഇന്ത്യക്കാര്‍ തിരിച്ചറിയുന്നതായി ആര്‍.എസ്‌.എസ്‌ നു തോന്നുകയും അതു പരീക്ഷിക്കുന്നതു നിര്‍ത്താന്‍ ബി.ജെ.പി -യോട്‌ അവര്‍ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം വിഷലിപ്തമായ ഒരന്തരീക്ഷം മാഞ്ഞുപോകുന്നതായി പ്രത്യാശിക്കാം."

-കുറെനാള്‍ മുന്‍പ്‌ ആരോ പറഞ്ഞിരുന്നു . "ആറെസ്സെസ്സുകാരെ വകവയ്ക്കാതെ ബി.ജെ.പി യും കൂടി 'മതെതരക്കാരായി' മാറിയാല്‍ ഒരു പക്ഷെ അവര്‍ നല്ലവരായേക്കും." എന്ന് .
ഏതായാലും ഇപ്പോള്‍ ചിലതൊക്കെ ആറെസ്സെസ്സുകാര്‍ക്ക് തന്നെ തോന്നുകയും 'ഫാസിസത്ത്തില്‍ നിന്നും പിന്മാറാന്‍' ബി.ജെ.പി.യെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. !!!അപ്പോള്‍ ഇനി മുതല്‍ ബി.ജെ. പിയെ ക്കൊണ്ട് വലിയ കുഴപ്പമില്ലല്ലോ ബക്കറെ...ഇങ്ങനെയൊക്കെ മഞ്ഞുരുകല്‍ തുടര്‍ന്നാല്‍ ആറെസ്സെസ്സും ഹിന്ദുത്വം ഉപേക്ഷിച്ചേക്കും. പിന്നെ ഫാസിസമില്ല, ഹിന്ദു രാഷ്ട്രമില്ല, മുസ്ലീം കൂട്ടക്കൊലയില്ല. കശ്മീര്‍, കശ്മീര്‍ പണ്ഡിറ്റുകള്‍, അമര്‍നാഥ്, 370, അയോധ്യ, പ്രീണനം, ഭീകര പ്രശ്നം എന്നിത്യാദി അബദ്ധങ്ങള്‍ പറയാന്‍ ആരുമുണ്ടാവില്ല. സമാധാനം പുലര്‍ന്നത് തന്നെ.

സഹോദരാ... 900 മുസ്ലീങ്ങളും 300 ഹിന്ദുക്കളും വധിക്കപ്പെട്ട ഗോധ്രാനന്ദര കലാപത്തെക്കുറിച്ച് ഞാനും താന്ങളും ഇവിടെയെല്ലാവരും ഒരുപാട് കേട്ടല്ലോ. 3000 എന്നത് 30000 മോ താങ്കള്‍ക്കിഷ്ടമുള്ളത് പോലെ സ്വന്തം വായില്‍ കിടക്കുന്ന നാവു കൊണ്ട് ഇഷ്ടമുള്ള ഏതു അക്കവും നിരത്താം. (cont.)ബോംബെ ആക്രമണവീരന്‍ അജ്മല്‍ കസബ്‌ 'ഹിന്ദു ഭീകരനാണെന്നു ' പറഞ്ഞു തന്ന ആരെങ്കിലുമാണോ ഈ റാണാപ്രതാപ്‌ എന്നോരാളെക്കുറിച്ചും പറഞ്ഞു തന്നത്.? ഏതായാലും മുസ്ലീം കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞ കൂട്ടത്തില്‍ റാണാ പ്രതാപിനെക്കുറിച്ചും പറഞ്ഞത് മാത്രം മനസ്സിലായില്ല. ആ പുരുഷകേസരിയെക്കുരിച്ചു എന്തൊക്കെ അറിയാം പിന്നെ ബക്കറിനു? അങ്ങനെ നോക്കിയാല്‍ ഗസ്നി മുതലുള്ള ഭരണകൂടഭീകരരുടെ പേരുകള്‍ ടാലി ചെയ്യാന്‍ എത്രയോ പേരുകള്‍ ഇനിയും എടുക്കാം. സ്വന്തം അന്തപ്പുരത്ത്തിനകത്ത്തെ പെണ്ണുങ്ങളെ പോലും ജിഹാദികളുടെ മുന്‍ തലമുറക്കാര്‍ മാനഭംഗപ്പെടുത്ത്തിയിട്ടും സദ്‌ഗുണവൈകൃതത്താല്‍ 'തൃക്കൈ' പോങ്ങാതിരുന്ന ഏറെ ഹിന്ദു രാജാക്കന്മാര്‍ കശ്മീര്‍ മുതല്‍ ഇങ്ങു തെക്ക് ദേശം വരെയുണ്ട്. പരമ പുണ്യവാളനായി പ്രകീര്‍ത്ത്തിക്കപ്പെടുന്ന ടിപ്പു സുല്‍ത്താന്‍ ചെയ്ത കൊടും ക്രൂരതകള്‍ ഇന്ന് സംഘപരിവാര്‍ സൃഷ്‌ടിച്ച കെട്ടുകഥകള്‍ അല്ല.

ശിവാജിയെ എന്തെ ബക്കര്‍ വെറുതെ വിട്ടത്?
അങ്ങേരു ഭയങ്കര ഹിന്ദു ഭീകരനായിരുന്നില്ലേ? . അങ്ങേരു മൂലം എത്ര ഹിന്ദുക്കളാ രക്ഷപ്പെട്ടു കളഞ്ഞത്. സമാധാന ചര്‍ച്ചക്ക് വിളിച്ച് കെട്ടിപ്പിടിച്ചു മുറുക്കി കൊല്ലാന്‍ നോക്കിയ (ധൃതരാഷ്ട്രാലിന്ഗനമ് തന്നെ) തന്നെക്കാള്‍ ഇരട്ടി വലിപ്പമുണ്ടായിരുന്ന മഹാമല്ലനായ അഫ്സല്‍ ഖാന്റെ പള്ളക്ക് കൊച്ചുപിച്ചാത്തി (ബീച്ച്വ) കയറ്റിയല്ലേ രക്ഷപ്പെട്ടു കളഞ്ഞത്. ! പിന്നെയുമുണ്ടല്ലോ.
കേട്ടിട്ടുണ്ടോ. ഇങ്ങനെ..

"അഗര്‍ ഗോബിന്ദ് ന ഹോതാ...
സുന്നത്ത്‌ ഹോതി സബ്കി.. ..."

എന്ന് പറഞ്ഞാല്‍ ഗോബിന്ദ് (ഗുരു ഗോബിന്ദ് സിംഗ് ) ഇല്ലായിരുന്നെങ്കില്‍ വടക്കേ ഇന്ത്യയിലെ ഒട്ടു മിക്ക ജനങ്ങളുടെയും 'സുന്നത്ത്‌' കഴിഞ്ഞേനെ എന്ന് തന്നെ. ഭയങ്കര കഷ്ടം.! ഈ ഗുരു ഗോവിന്ദ്‌ സിങ്ങിന് ഏതു നരകമാണോ വിധിച്ചിരിക്കുന്നത്. ഒരു ഇസ്ലാമിക രാജ്യം അങ്ങനെ നഷ്ടപ്പെട്ടു.

അല്ലെങ്കിലും എന്തിനാ ഒന്‍പതു സിഖ് ഗുരുക്കന്മാരും സാധാരണ ഹിന്ദുക്കളെ പോലെ തന്നെ എല്ലാം സഹിച്ചും ചത്തും കഴിഞ്ഞു കൂടാന്‍ ജനങ്ങളെ പഠിപ്പിച്ച്ചപ്പോഴും ഈ പത്താമന്‍ മാത്രം 'ഇനി വാളെടുത്തുകൊള്ളാന്‍' കല്പിച്ചത്? ഔറംഗസീബിന്റെ സദസ്സില്‍ സമാധാന ശ്രമത്തിനായിപ്പോയ നിരായുധനും സാധുവും പരശതങ്ങള്‍ക്ക് ഗുരുവുമായ അച്ഛനെ ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച് അത് നിഷേധിച്ചപ്പോള്‍ ചാന്ദ്നി ചൌക്കില്‍ കൊണ്ടുപോയി പരസ്യമായി തലവെട്ടി കൊന്നെന്നു വച്ച് അങ്ങനെ ഒരു ആജ്ഞ പുരപ്പെടുവിക്കാമോ? അതും ഒന്‍പതാം വയസ്സില്‍ അല്ലെങ്കില്‍ ഇരുപതു വയസ്സിനും മുന്‍പ് അത്രയ്ക്ക് പ്രതികാര വാഞ്ഞ്ച്ച വച്ച് പുലര്‍ത്താന്‍ പാടുണ്ടോ?

പറഞ്ഞാല്‍ ഇനിയും തീരില്ല ബക്കറെ.. സമയം പോലെ തുടരാം. ഒന്ന് കൂടി.... R.S.S നെക്കുറിച്ച് താങ്കളുടെ അപനിരീക്ഷണങ്ങള്‍ എത്രത്തോളം തുടര്‍ന്നാലും എത്ര താങ്കള്‍ ദുഷിപ്പിച്ചു പറയുന്നുവോ അതിനെക്കാളധികം ആളുകള്‍ ഇന്ന് സത്യം മനസ്സിലാക്കുകയും ചെയ്യുന്നു.

സ്നേഹപൂര്‍വ്വം റാവുത്തര്‍.

ബക്കറിന്റെ മറുപടി:
പ്രിയ റാവുത്തര്‍..
തങ്കളുടെ കമണ്റ്റ്‌ കണ്ടതില്‍ വളരെ സന്തോഷം. ഞാനും ചില പോയിണ്റ്റുകളില്‍ പെട്ടെന്നു തന്നെ പോകട്ടെ...
1. മോഡിക്കു വിസ നല്‍കാത്തതു മുസ്ളിം പ്രീണനമെന്നു പറഞ്ഞാല്‍ ആരെങ്കിലും അതു വിശ്വസിക്കത്തക്കതാണോ റാവുത്തരേ...
ഇക്കഴിഞ്ഞ മേയ്‌ 19-20 നു UK യില്‍ വരാന്‍ മോഡിക്ക്‌ വിസ നല്‍കിയതില്‍ ആദ്യം എതിര്‍ക്കുന്നതു അവിടത്തെ ദള്‍-ഖള്‍സ ആണു. സിക്കുകാര്‍ക്കും മുസ്ളിം പ്റീണനമുണ്ട്‌ .. അല്ലെ .. !!
3. റാണാ പ്രതാപ സിങ്ങ്‌- നെ കുറിച്ഛ്‌ താങ്കള്‍ വികാരം കൊള്ളുന്നതു പോലെയാണൊ എന്നറിയില്ല, ഗുജറാത്തില്‍ ബാബു ബജ്രംഗി എന്ന മൃഗം മുസ്ളിംകളെ കൊന്ന്‌ തള്ളിയശേഷം 'താനൊരു മഹാറാണ പ്രതാപാണെന്ന്‌' തോന്നിയതായി ഊറ്റം കൊണ്ടിരുന്നു..
റാണാ പ്രതാപിനെ കുറിച്ച്‌ ഹൈസ്കൂളിലെവിടെയോ പഠിച്ച ഓര്‍മ്മമാത്രമേ ഇപ്പോഴുള്ളു. അദ്ധേഹം ബജ്രംഗിയെപ്പോലുള്ളവരെ Mളേച്ചമായി സ്വാധീനം ചെലുത്തിയതിനെയാണു ഞാന്‍ പരാമര്‍ഷിച്ചതു..
3. ഗുരു ഗോബിന്ത്‌ സിങ്ങിനെ പരാമര്‍ശിച്ചതു : അനവസരത്തില്‍ ഇതൊക്കെയെഴുതി താങ്കളുടെ വായനാ വൈഭവം ഇല്ലാത്ത 'ജിഹാദീ' മൂവ്മെണ്റ്റുകളെ ഞൊട്ടിയിടാന്‍ തുടങ്ങിയാല്‍ താങ്കല്‍ എഴുതിയും ഞാന്‍ വായിച്ച്‌ മണ്ണുകപ്പിയും തീരില്ല..
ഏതോ ഗോത്രത്തലവന്‍മാര്‍ ഗോബിന്ത്‌ സിങ്ങിനെ ആട്ടിയോടിക്കാന്‍ മുഗല്‍ രാജാക്കന്‍മാരുടെ സഹായം തേടുന്നതും അങ്ങനെ ചില സംഘര്‍ഷങ്ങല്‍ ആരഭിക്കുന്നതും 'സുന്നത്തു' കഴിക്കലിനെതിരെ അദ്ധേഹം പടവാളെടുത്തു എന്നൊക്കെപ്പറഞ്ഞാല്‍ ഇന്നത്തെ 'സംഘം' പാളയത്തില്‍ അദ്ധേഹത്തെ കൊണ്ട്‌ കെട്ടലല്ലേ എന്ന്‌ സംശയിച്ചു പോകുന്നു..
ഈ സംഘര്‍ഷങ്ങളിലുടനീളം ഗോബിന്ത്‌ സിങ്ങിനെ സഹായിക്കാന്‍ - മൈമൂണ്‍ ഖാന്‍ , സയെദ്‌ ഭേഗ്‌- എന്നീ മുസ്ളിം പ്രമുഖരും ഉണ്ടായിരുന്നു എന്ന കാര്യം താങ്കള്‍ വിസ്മരിക്കുന്നതെന്തു..
ഈ ഗോത്ര സംഘര്‍ഷങ്ങളൊക്കെ മതവര്‍ണ്ണം ചാലിച്ഛാല്‍ ഇന്ത്യയുടെ ചരിത്രം മുഴുവന്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊന്നുമല്ല എന്നതിലേക്കു ചുരുക്കേണ്ടിവരും.. സംഘം ശ്രമിക്കുന്നതും അതു തന്നെയാണു.. ചരിത്രത്തിണ്റ്റെ അപനിര്‍മ്മാണം.. റാവുത്തര്‍ ശ്രമിക്കുന്നതു അതിണ്റ്റെ പതാക വാഹകനാവാനും..
ആദ്യ 5 ഖള്‍സ അംഗങ്ങളെ ജ്ഞാനസാനപ്പെടുത്തിയ ശേഷം ഗോബിന്ത്‌ സിംഗ്‌ പറയുന്നതു നോക്കൂ ..
"From now on, you have become casteless. No ritual, either Hindu or Muslim, will you perform nor will you believe in superstition of any kind, but only in one God who is the master and protector of all, the only creator and destroyer. In your new order, the lowest will rank with the highest and each will be to the other a bhai."
ഇതൊക്കെ ഇസ്ളാമിണ്റ്റെ ആശയങ്ങളാണു.. അദ്ധേഹം സുന്നത്ത്‌ തടഞ്ഞെങ്കില്‍ അതു ഹിന്ദുക്കളില്‍ നിന്നായിരിക്കും..
ഇന്ത്യ കണ്ട 4 അതി ഭയാനക ദുരന്തങ്ങല്‍ക്ക്‌ ചുക്കാന്‍ പിടിച്ചവരാണു സവര്‍ണ്ണ ആശയക്കാര്‍. അതിലൊന്നായ 1984- ലെ സിഖ്‌ കൂട്ടക്കൊലയിലൂടെ ആരാണു തിരിച്ചു സുന്നത്തു നടത്തിക്കൊടുത്തതു..



റാവുത്തര്‍ - अण्णाभैया said... ".
തെഹല്ക്കയെ വിളിക്കൂ... ..............

സിക്ക് കൂട്ടക്കൊലയില്‍ മര്‍വാ,മിശ്രാ, കപൂര്‍ മിത്തല്‍, നാനാവതി, ജെയിന്‍ ബാനര്‍ജീ, പോത്തി റോഷ, ജെയിന്‍ അഗര്‍വാള്‍, ആഹൂജാ, ധില്ലന്‍, നരൂലാ ആദി കമീഷനുകള്‍ക്കൊന്നും കണ്ടെത്താന്‍ കഴിയാതിരുന്ന 'സവര്‍ണ ബന്ധം' ബക്കര്‍ പുറത്ത്‌ കൊണ്ട് വന്നിരിക്കുന്നു. !!!

അങ്ങനെ ഒരു വാക്ക് പോലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പരാജയപ്പെട്ട മേല്‍ പറഞ്ഞ കമ്മീഷന്‍കാരെ പ്രോസിക്യൂട്ട് ചെയ്യണം. ഒക്കെ സംഘപരിവാര്‍ ചാരന്മാരാണ്.
കോണ്ഗ്രസ്സിന്റെ കൈകള്‍ ഒന്ന് കൂടി ശുദ്ധമായി. ബക്കര്‍ 'സവര്‍ണര്‍ക്കു' ( ബക്കറിന്റെ അറിവില്‍ സംഘപരിവാര്‍) ഒരു പട്ടം കൂടി ചാര്‍ത്തിത്തരുന്നു. 1984- ലെ സിഖ് കൂട്ടക്കൊലയുടെ ക്രഡിറ്റ്‌ബലേ ഭേഷ്!!.... എന്നേ എനിക്ക് പറയാന്‍ കഴിയൂ. ബര്ഖയും ടീസ്റ്റയും ഥാപ്പര്മാരുമ് തരുണ്‍ ‍ തെജ്പാലും ഒക്കെ ലജ്ജിക്കട്ടെ. എന്നിട്ട് ശിഷ്യത്വം സ്വീകരിക്കട്ടെ.

സിക്ക് മതം ഏക ദൈവവിശ്വാസത്തില്‍ അധിഷ്ടിതമാണെന്ന് ബക്കറിനരിയാം. പക്ഷെ സിക്ക് മതത്തെയും അതുപോലെ അവരുടെ ചരിത്രത്തെയും ഗുരുക്കന്മാരേയും ആദരിക്കുന്നവരാന് ആര്‍. എസ്.എസ്സുകാര്‍ എന്ന് ബക്കറിനറിയില്ല. എന്ന് മാത്രമല്ല. ഇസ്ലാമിനൊ ക്രിസ്തുമതത്തിനൊ ലോകത്തുള്ള ഏതോരു വിശ്വാസത്തിനും 'ഹിന്ദുത്വം' എതിരല്ല എന്നും ബക്കറിനറിയില്ല. എന്ന് പറഞ്ഞാല്‍ അറിയില്ല എന്ന് തന്നെ. ഇങ്ങനെ പറയേണ്ടി വന്നതിനു ക്ഷമ ചോദിക്കുന്നു. അറിയാന്‍ ശ്രമിക്കാഞ്ഞിട്ടാണ്. എല്ലാതിനെയും സങ്കുചിതമായ ഒരു ഫ്രെയിമിനുള്ളില്‍ നിര്‍ത്താനാണ് ഇത്തരക്കാര്‍ക്ക് ഇഷ്ടം.

എന്താണ് ബക്കറെ ഈ 'ഇല്ലാത്ത ജിഹാദി ഭീകരത'? അങ്ങനെ ഒന്ന് ഈ ഭൂമിലോകത്ത് ഇല്ല എന്നുള്ളത് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ താങ്കളില്‍ നിന്നും നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ സുരക്ഷക്ക് വേണ്ടി ചെലവഴിക്കുന്ന എത്രയോ അനന്തകോടി ഡോളര്‍ ലാഭിക്കാമായിരുന്നു.

ഗുരു ഗോബിന്ദ് സിംഗിനെ ഞാന്‍ പരാമര്ശിച്ചതു അസ്ത്ഥത്താനെന്നും വായനാവൈഭവം കാണിക്കാനാണെന്നും ഒക്കെ പറയേണ്ടതുണ്ടോ? അതിനര്‍ത്ഥം ബക്കറിനു അതൊന്നും അറിയില്ല എന്നല്ല. അറിയാവുന്നതുകൊണ്ടാണ്. അപ്രിയമായത് മറച്ചുവക്കുക എന്നത് പക്ഷപാതികളായ ചരിത്ത്രകാരന്മാരുടെ രീതി തന്നെയാണ്. ഖാല്‍സയുടെ അധ്യായമില്ലാതെ ഒരു ചരിത്രം ഭാരതത്ത്തിനില്ല. നമ്മുടെ വിഷയവുമായി അതിനു ബന്ധമുണ്ട് താനും. അന്നൊക്കെ നടന്നത് ഗോത്രയുദ്ധങ്ങള്‍ മാത്രമാണെന്ന് പറയുന്ന ബക്കറിനു, ഒറീസ്സയിലെ ഗോത്ര കലഹം സംഘപരിവാര്‍ അക്രമമാണ്.

ഖാല്‍സയുടെ പന്ജപശ്യാനന്മാരെ ഓര്‍മ്മിക്കുന്ന ബക്കര്‍ ചാന്ദ്നി ചൌക്ക് വിട്ടു കളയുന്നു. ഗുരുഗോവിന്ദന്റെ 8 ഉം 6 ഉം വയസ്സ് പ്രായമുള്ള ഇളയ കുട്ടികളെ ഇസ്ലാം സ്വീകരിക്കാത്തതിന്റെ പേരില്‍ സിര്ഹിന്ദിലെ നവാബായ വസീര്‍ ഖാന്‍ കല്ലറക്കുള്ളില്‍ അടച്ചു കൊന്ന കഥ ബക്കറിനു മറക്കുന്നതാനിഷ്ടം. (അവസാന കല്ല്‌ വയ്ക്കുമ്പോഴും "ഓം സത് ശ്രീ വാഹ ഗുരുജി കാ ഖാല്‍സാ... വാഹ് ഗുരുജി കി ഫതെഹ് " എന്ന് ഉച്ചൈസ്തരം അകാലഭേരി മുഴക്കിയ കുഞ്ഞുങ്ങളുടെ കഥ പറഞ്ഞു ഇന്നും സിഖുകാര്‍ കണ്ണുനീര്‍ വാര്‍ക്കും. എണ്ണമറ്റ കൊടും ക്രൂരതകള്‍ക്ക് മുന്‍ഗാമികള്‍ വശംവദരായിട്ടും ഇന്നും സിഖുകാര്‍ മുസ്ലീങ്ങളെ വിരോധിക്കാത്തത് അവരില്‍ ഭാരതീയ സംസ്കാരം കുടികൊള്ളുന്നതിനാലാണ്.)

ഗുരു ഗോവിന്ദിന്റെ വിശ്വസ്തരായിരുന്ന മൈമൂണ്‍ ഖാന്‍ , സയെദ്‌ ഭേഗ്‌ തുടങ്ങിയവരെ വിസ്മരിച്ച്ചതല്ല ബക്കറെ. . ഓര്‍മിച്ചുകൊണ്ട് തന്നെയാണ്. ഒട്ടേറെ മുസ്ലീങ്ങള്‍ ശിവാജിയെയും സഹായിച്ച്ചിരുന്നല്ലോ . ദൌലത് ഖാന്‍, സിദ്ധി മിസ്രി, ആഗ്രയിലെ കാരഗൃഹത്ത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച മദാരി മേത്തര്‍ , മുല്ലാ ഹൈദര്‍ അങ്ങനെ പലരും. ഞാന്‍ മറക്കുകയല്ല ഓര്‍മിക്കുകയാണ് ബക്കറെ ചെയ്യുന്നത്. . നീതി എവിടെയാണെന്ന് കണ്ടെത്തി കൂടെ നില്‍ക്കുകയാണ്‌ വേണ്ടത് . മതഭ്രാന്തന്‍മാരായ സുല്‍ത്ത്താന്മാര്‍ക്കെതിരെ പൊരുതിയ ഹിന്ദുക്കളുടെ ഭാഗത്തുള്ള ന്യായം മനസ്സിലാക്കിയ, എല്ലാ നിലക്കും അവരെ സഹായിച്ച ഒരു പാട് മുസ്ലീങ്ങള്‍ ഉണ്ട്. അവരുടെ രീതിയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.

പഞ്ചപശ്യാനന്മാരെ ജ്ഞാനസ്നാനപ്പെടുത്ത്തിയത്തിനു ശേഷം ഗുരു പറഞ്ഞ വാക്കുകള്‍ ഖുര്‍ -ആനില്‍ നിന്നും സ്വീകരിച്ച്ചതാനെന്കില്‍ ഇവിടെ ആര്‍ക്കോ വിഷമമുണ്ടെന്ന് തോന്നും ബക്കര്‍ പറയുന്നത് കേട്ടാല്‍ . ഇവിടെയാണ്‌ ഹിന്ദുത്വത്തെ ബക്കര്‍ തെറ്റായി മനസ്സിലാക്കുന്നു എന്നതിന്റെ ഏറ്റവും നല്ല തെളിവ്. ഹൈസ്കൂളിലെ ഓര്‍മകളില്‍ മാത്രം ജീവിക്കാതെ ചരിത്ത്രത്ത്തിലൂടെ ഒന്നുകൂടി കറങ്ങി വരൂ...

അബൂബക്കറെ, പ്രിയപ്പെട്ട അനിയാ,
ഞാന്‍ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷ ഇപ്പോഴും കൈവിടാന്‍ തയ്യാറല്ല. സംഘപരിവാറിന്റെ പതാകവാഹകന്‍ എന്ന് താങ്കള്‍ എന്നെക്കുറിച്ച് പറഞ്ഞത് അല്പം പോലും ആക്ഷേപമായിട്ടു എനിക്കു തോന്നിയില്ല എന്നറിയിക്കട്ടെ.

സിക്ക് കൂട്ടക്കൊല സംഘപരിവാര്‍ നടത്തിയതാണെന്ന് അനുമാനിച്ച് ലേഖനമെഴുതിയ 'ഷംസുല്‍ ഇസ്ലാ'മിനെ പോലുള്ള പാഷാണത്തില്‍ കീടങ്ങള്‍ ഒട്ടും കുറവല്ല ലോകത്ത്. ക്ഷീരമുള്ളിടത്തും അവര്‍ തേടുന്നത്‌ ചോരയാണ്. കൂട്ടക്കൊല, ശൂലം, വംശോന്മൂലനം, മാനഭംഗം ഇത്തരം വാക്കുകളാണ് പത്ഥ്യം. അതിന്റ ഭാഗമായാണ് 1984-ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് ഞാന്‍ മുമ്പുപറഞ്ഞ അന്വേഷണക്കമ്മീഷനുകള്‍ക്കൊന്നും കണ്ടെത്താന്‍ കഴിയാതിരുന്ന 'സംഘപരിവാര്‍ ബന്ധം' ഷംസുല്‍ ഇസ്ളാം 'പുറത്തു കൊണ്ട് വന്നത്'. വൃത്താന്തപത്രപ്രവര്ത്തകനു വേണ്ട എത്തിക്സിന്റ ആദ്യാക്ഷരങ്ങള്‍ പോലും ഒരിക്കലു മനസ്സിലാക്കാന്‍ കഴിയാത്ത ആ പാവം ചിത്തഭ്രമം ബാധിച്ച 'എഴുത്തുകാരന്' അത്രയേ കഴിയൂ. അതിനു നിരത്തുന്ന തെളിവുകളോ...? ഇത്ര വലിയ ഒരു കൂട്ടക്കൊല നടത്താന്‍ കോണ്‍ഗ്രസ്സ് അണികള്‍ക്ക് കഴിയില്ല എന്ന ഒരു ഊഹം. അത് 'പെട്ടെന്ന് കൂട്ടം കൂടുന്ന' മറ്റേതോ ഒരു കൂട്ടര്‍ക്കേ കഴിയൂ എന്ന് . ഈ പത്രപ്രവര്‍ത്തകന് ജഗദീഷ് ടൈറ്റ്ലറില്‍ നിന്നോ സജ്ജന്‍ കുമാറില്‍ നിന്നോ ഒരു സ്റെറ്റ്‌മെന്റ് പോയിട്ട് ഒരു ഊഹാപോഹമെങ്കിലും വാങ്ങാമായിരുന്നു. പ്രത്യേകിച്ച് അവര്‍ ഇന്നും ജനകീയരോഷം നേരിട്ടുകൊണ്ടിരിക്കുന്ന വരായത് കൊണ്ട് ഒരുപക്ഷെ സഹകരിച്ച്ചെനെ. അത് ആര്‍ എസ്സ് എസ്സുകാര്‍ ചെയ്തതാണ് എന്ന് അവരില്‍ ഒരാളെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍!. (അടിയന്തിരാവസ്ഥക്കാലത്ത് നിരോധിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത ആര്‍. എസ്സ്. എസ്സിന് അതിന്റെ പ്രയോക്താവായ ഇന്ദിരാഗാന്ധിയോട് മരണശേഷമെങ്കിലും 'സ്നേഹം' പ്രകടിപ്പിക്കാന്‍ വേണ്ടിയായിരിക്കണം സിഖ്കാരെ കൊന്നൊടുക്കിയത്.).

ഇനി സിഖ് സമുദായത്തില്‍ നിന്നും ഒരാളെയെങ്കിലും കണ്ടെത്തി ഇതെല്ലാം ചെയ്തത് കാവിക്കാരാണ് എന്ന് പറയിക്കാന് ‍ കഴിഞ്ഞിരുന്നെങ്കില്‍ നമുക്ക് ഒന്ന് കണക്കിലെടുത്തെക്കാമായിരുന്നു.
പല്ലുതേക്കുന്ന ബ്രഷിനു കൊടുക്കുന്ന മാന്യതയെങ്കിലും എഴുത്താണിക്കു കൊടുക്കാത്ത ഷംസുല്‍ ഇസ്ളാമുകള്‍ ഒരുപാടുണ്ടാകും . പക്ഷെ വളരെ കഷ്ടം ബക്കറെ, ഇതൊക്കെ കേട്ട് അപ്പാടെ വിഴുങ്ങാന്‍ ഇരിക്കുന്ന ആളാണോ 14 മണിക്കൂര്‍ ഗോളാന്തര്‍വലയിയില്‍ വിജ്ഞാനം കുഴിച്ചെടുക്കുന്ന അബൂബക്കര്‍?

സഹോദരാ,'ആണത്തമുള്ള പത്രപ്രവര്‍ത്തനം' എന്ന് താങ്കള്‍ ഉദ്ധേശിച്ച്ച്ചത് 'താങ്കള്‍ക്കു കൊള്‍മയിര്‍ ഉണ്ടാക്കുന്ന പത്ര പ്രവര്‍ത്തനം ' എന്നാണല്ലോ. കേള്വിയില്‍ തന്നെ ഹാസ്യം ജനിപ്പിച്ച, അര്‍ഹിക്കുന്ന അവഗണനയൊദെ തള്ളിക്കള‌ഞ്ഞ‌ അബദ്ധം ആധികാരിക രേഖയാക്കാന്‍ എല്ലാവരെയും നിര്‍ബന്ധിക്കണോ? ഇതിലൊന്നും വലിയ അത്ഭുതം തോന്നുന്നില്ല. ഇത് കേട്ട് ആര്‍ എസ്. എസ് മറുപടി പറയാനും പോകുന്നില്ല. അവരുടെ നിലവാരം ഇതിനൊന്നും മറുപടി കൊടുക്കാന്‍ സമയം കളയുന്നതിനോളം വില കുറഞ്ഞതല്ല. മൌനം തന്നെയാണ് മാന്യത.

..ഈ ഖള്‍സായിസം വിഘടനവാദം ഉയര്‍ത്തുകമാത്രമല്ല ആയുധശക്തി മതവിശ്വാസമായി വളര്‍ത്തുകയും ചെയ്തിരിക്കുന്നു.. ഈ വിശ്വാസം ഭീകരകവള്‍ക്കരിക്കപ്പെടുകയും ഇന്ദിരാ ഗാന്ധിയുടെ വധത്തില്‍ കലാശിക്കുകയും, പിന്നെയും ഭിന്ദ്രന്‍ വാലയുടെ നീണ്ട ഹിറ്റ്‌ ലിസ്റ്റില്‍ കൊലപ്പെടുത്തേണ്ടവരുടെ പേരുകള്‍ അനവധിയുണ്ട്‌ താനും.. "

മേല്‍പറഞ്ഞത്‌ നാനാ ദേശ്മുഖിന്റെ വാക്കുകള്‍ എന്തിനെക്കുരിച്ച്ചാനെന്നു മനസ്സിലാക്കാന്‍ അത് പറഞ്ഞ സമയത്തെക്കുറിച്ച് , അതായത്‌ സിക്ക് ഭീകരവാദം വളരുകയും ഭാരതത്തിലും പുറത്തും ഏറെ ആക്രമണങ്ങള്‍ ഉണ്ടാവുകയും (കനിഷ്ക വിമാനം തകര്‍ന്നു അറ്റ്‌ലാന്റിക്കില്‍ വീണതൊക്കെ ബക്കറിനു ഓര്മ വയ്ക്കുന്നതിനു മുന്‍പാണ്) ചെയ്തിരുന്ന കാലത്തെക്കുറിച്ച് അറിവുള്ള , ബോധമുള്ള ഒരാള്‍ക്ക്‌ മനസ്സിലാക്കാവുന്നതെ ഉള്ളൂ......താങ്കളുടെ മനോമുകുരത്തില്‍ തോന്നിയത് പോലെ ഐതിഹാസികമായ ഖാല്സയെ അല്ലെങ്കില്‍ ആ വിശ്വാസങ്ങളെ തള്ളിപ്പറയുകയാണ് നാനാ ചെയ്തതെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല. സിക്ക് ഭീകരവാദത്ത്തെയാണ് ഉദ്ദെശിച്ച്ചതെന്നു ഇനിയെങ്കിലും ദയവായി മനസ്സിലാക്കൂ ബക്കര്‍ സഹോദരാ .. ......ഇസ്ലാമികഭീകരവാദത്തെ‍ അപലപിക്കുമ്പോള് അത് ഇസ്ലാമിനെ തള്ളിപ്പറയലാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്കേ ഇങ്ങനെ പറയാന്‍ കഴിയൂ. ഇതില്പരം എന്താണ് ഒരു ഉദാഹരണം പറയാന്‍ കഴിയുക. ബക്കറിന്റെ ആരോപണം നില നില്‍ക്കണമെങ്കില്‍ താങ്കള്‍ ഇപ്പോള്‍ ഖാലിസ്ഥാന്‍ വാദത്തെ അംഗീകരിക്കുന്ന ആളായിരിക്കണം. രണവീര്യത്തെ തെറ്റായ ദിശയില്‍ നയിച്ചു വളര്‍ത്തിയെടുത്ത ഖാലിസ്ഥാന് വാദം ഇന്ന് നിലവിലില്ല. ഒരു സിഖ് സമുദായാംഗവും ഇന്ത്യയില്‍ നിന്നും വിഘടിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല. പഞ്ചചിഹ്നങ്ങളില്‍ ഒന്നായ കൃപാണം പോലും ഇന്ന് പ്രതീകാത്മകമായി ചില അവസരങ്ങളില്‍ മാത്രമേ അവര്‍ ഉപയോഗിക്കാറുള്ളൂ. അത് ലൊകം പരിഷ്ക്രിതമായി എന്ന് തിരിച്ചറിഞ്ഞ‌തു കൊണ്ടാണ്.

ഭാരതീയന്‍ പറഞ്ഞ പോലെ ഖുശ്വന്ത്‌ സിംഗ് മാത്രമല്ല ലോകനായക ജയപ്രകാശ്‌ നാരായണും ആചാര്യ വിനോബഭാവെയും നെഹ്രുവും ഗാന്ധിയും അംബെട്കരും ഒക്കെ സംഘ പക്ഷപാതികളാണ്. ഇവരെല്ലാം ഒരു അവസരത്ത്തിലെന്കിലും സംഘത്തെ ശ്ലാഖിച്ചു സംസാരിച്ച്ചിട്ടുള്ളവരാണ്.

"പകരം എന്നത്തെയും പോലെ തങ്ങള്‍ സിക്കുകാരെ സ്നേഹിക്കുന്നവരാണെന്ന്‌ ഭാവിച്ച്‌ എരിതീയില്‍ എണ്ണ ഒഴിക്കുകയും ചെയ്യുന്ന ആര്‍.എസ്‌.എസ്‌ തന്ത്രം ഇനിയുമിനിയും റാവുത്തര്‍ കാണാനിരിക്കുന്നതെയുള്ളു.. " എന്ന് താങ്കള്‍ പറഞ്ഞല്ലോ .... അതില്‍ ഒരു ചെറിയ തിരുത്തുണ്ട് എന്റെ വക . "കാണാനിരിക്കുന്നു" എന്നത് മാറ്റി "കേള്‍ക്കാനിരിക്കുന്നതേയുള്ളൂ " എന്നാക്കൂ.. അതല്ലേ നല്ലത്. അത് ഒത്തിരി കേട്ടു കേട്ടു കാതുചെകിടിച്ചിട്ടാണ് ബക്കറെ ഇപ്പോള്‍ ഇങ്ങനെ സംഭവിച്ചത്. താങ്കളെപോലുള്ളവര്‍ തന്നെ സംഘത്തെ വളര്‍ത്തുന്നു. അതിനു അവര്‍ താങ്കളോടു നന്ദി പറയേണ്ടിവരും. അല്ലെങ്കിലും എന്റെ അബൂബക്കറെ ഇതൊക്കെ വായിക്കുന്ന, അധികമൊന്നും ഇവയെക്കുറിച്ച് ആലോചിക്കാനൊന്നും മിനക്കെടാത്ത ഒരാള്‍ക്ക്‌ പോലും ആര്‍. എസ്. എസ്സിനോട് അല്പമൊക്കെ അനുഭാവം വന്നുപോകും എന്നാ കാര്യത്തില്‍ എന്താണ് സംശയമുള്ളത് ? ഈ സഹായമ് തുടരുമല്ലൊ....

സ്നേഹപൂര്‍വ്വം,
റാവുത്തര്‍.

1 comment:

  1. Free haindavakeralam.com breaking news in your mobile inbox. From your mobile type ON HAINDAVAKERALAM & sms to 9870807070 <100% FREE!>
    ************************************************

    Janmabhumi breaking news in your mobile inbox. From your mobile type ON JANMABHUMI & sms to 9870807070.100% FREE!

    Bothe sms channels are 100% free. NO sms charges for receiving the news.

    ReplyDelete