Thursday 19 March 2009

ചില്ലുകൂട്ടിലെ മത്സ്യം - രാഹൂലിനു ഇതിലും നല്ല മറുപടി എന്ത്?


ഗുജറാത്ത് നേടിയ സാമ്പത്തിക വികസനത്തെ രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ കൊഞ്ഞനം കുത്ത്. സൂറത്തിലെ രത്ന വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നമാണ് അദ്ദ്യത്തിനു 'ഒരു തിരി' ക്ക് കിട്ടിയത്. ആരോ പറഞ്ഞു കൊടുത്തത് തത്ത പറയും പോലെ എങ്ങനെയോ വിക്കി വിക്കി പറഞ്ഞു ഒപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ഗുജറാത്തില്‍ വികസനം ഇല്ല എന്നും. അര നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ചു ഈവിധം ഒക്കെയാക്കിയ കൊണ്ഗ്രെസ്സിന്റെ കുട്ടിക്ക് നരേന്ദ്ര മോഡി മറുപടിയും കൊടുത്തു.
"ഞങ്ങള്‍ അക്വേറിയത്തില്‍ വളര്‍ന്ന മത്സ്യങ്ങളല്ല. കടലില്‍ വളര്‍ന്നതാണ്.ധനികരുടെ വീടിന്റെ പൂമുഖത്തെ ചട്ടിക്കുള്ളില്‍ വിരിഞ്ഞ പുഷ്പങ്ങളല്ല. വയലില്‍ വിരിഞ്ഞതാണ്. "
മോഡി പിരാന ആണെന്നായിരുന്നു ആദ്യ പ്രതികരണം.
പിന്നീട് ഇടതു പക്ഷ എഴുത്തുകാരില്‍ ചിലര്‍ രംഗത്ത് വന്നത് ഇങ്ങനെ ഒരു വാദത്തോട് കൂടിയായിരുന്നു. "ഗുജറാത്ത് നേടിയ പുരോഗതിയുടെ കാരണം വിദേശത്ത് പോയി പണമുണ്ടാക്കിവന്ന അവിടത്തെ ആളുകളായിരുന്നു. അല്ലാതെ മോഡിയുടെ മിടുക്കല്ല. "
അങ്ങനെയെന്കില അതിനേക്കാള്‍ എത്രയോ മുന്‍പ് കേരളം അതിനേക്കാള്‍ വാണിജ്യപരമായി പുരോഗമിക്കണമായിരുന്നു. കേരളത്തിലും കൃഷി അഭിവൃദ്ധി പ്രാപിച്ച ഒരു കാലമുണ്ടായിരുന്നു. വ്യവസായങ്ങള്‍ വേരുപിടിച്ചു തുടങ്ങിയിരുന്നു.അപ്പോഴേക്കും 'വര്‍ഗസമര'വും സടകുടഞ്ഞു ഉണര്‍ന്നിരുന്നു . ഏറ്റവുമാദ്യം കടല്‍ കടന്നു പഴയ കാലത്ത് മലയായിലെക്കും പിന്നീട് ഗള്‍ഫ് നാടുകളിലേക്കും തൊഴിലിനായി പോയി ഇവിടെ പണം എത്ത്തിച്ച്ചവര്‍ കേരളീയരായിരുന്നു എന്ന് അറിയാത്തവരായി ആരുമുണ്ടാവില്ല. ജന്മ നാട്ടില്‍ എന്തെങ്കിലും ചെയ്തു ജീവിക്കാനുള്ള ആഗ്രഹവുമായി വ്യവസായ വാണിജ്യ സ്വപ്നങ്ങളുമായി വന്ന പരശ്ശതം പേരെ ഇവിടത്തെ വര്‍ഗ സമര വീരന്മാര്‍ ബൂര്‍ഷ്വാ മുള്‍കിരീടമണിയിച്ച് നെല്ലിപ്പലക കാണിച്ചു നാട് കടത്തി. സ്വന്തം നാട്ടിലെ ദുരവസ്ഥയില്‍ മനം നൊന്ത് വീണ്ടും നാട് വിട്ടു അവര്‍ ലോകത്തിന്റെ പല ദേശങ്ങളില്‍ വീണ്ടും അഭയം പ്രാപിച്ചു.
ഇപ്പോള്‍ പറയുന്നത് ഗുജറാത്തില്‍ വിദേശ പണം വന്നിട്ടാണെന്ന്! നമ്മുടെ കഴിഞ്ഞ തലമുറയിലെ പൂട്ടിപ്പോയ സ്വകാര്യസംരംഭകര്‍ ഒക്കെ എവിടെ പോയി ?ഇപ്പോഴിതാ പുതിയ തലമുറ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി പതിനായിരക്കനക്കായി മടങ്ങി വരാന്‍ പോകുന്നു. പഴയ സമരം വേണ്ടി വരില്ല. ഒന്നാമതു അവരുടെ കയ്യില്‍ വ്യവസായം തുടങ്ങാനുള്ള പണമൊന്നും ഇല്ല. പിന്നെ ബൂര്‍ഷ്വാ എന്നാ വിശേഷണം പാര്‍ടി വിഴുങ്ങിത്ത്തുടങ്ങിയിരിക്കുന്നു.

No comments:

Post a Comment